Skip to main content

Posts

Showing posts from September, 2016

ഉടമ്പടിയുള്ളവൻ

താനും തന്നിഷ്ടങ്ങളും മാത്രമായാലടച്ചു പൂട്ടി താലോലിച്ചോരോന്നും ആത്മരതിയ്ക്കുണർത്തുന്ന പ്രേമലോലുപർ തീർക്കും സങ്കല്പ ലോകത്തിൽ പ്രണയ തന്ത്രികൾ മാത്രം മീട്ടാൻ ഞാനെന്ത് ചപലനോ ആത്മനൊമ്പരങ്ങൾ ആളിപ്പിടിപ്പിച്ച് കനലായ കനലിൽ അഗ്നിയാളാൻ മാത്രം ഓരോന്ന് വാരി വിതറുന്ന ആത്മപീഢയിൽ ആനന്ദം കാണും ലോകത്തിൽ അഗ്നിയുണർത്തി രസിക്കാൻ ഞാനെന്ത് രോഗിയോ ചുറ്റുമതിലിനപ്പുറമുണ്ട് ലോകം അവിടെയെൻ കണ്ണ് തെറ്റിയാലും കണ്ടത് ഉറക്കെപ്പറയാൻ ഞാൻ ബാദ്ധ്യസ്ഥൻ സമൂഹ മനസ്സാക്ഷിയുമായ് ഉടമ്പടിയുണ്ടെന്ന് ബോദ്ധ്യമുള്ളോൻ സവിനയം തന്നെ പറച്ചിൽ ആത്മരോഷമരിച്ചു നോക്കൂ, കാണാം.                ---------------------           താന്നിപ്പാടം ശശി. ------------------------

നിറം ഏതു വേണം.

ഒരു നിറവുമില്ലാത്തൊരു കൊടിയുണ്ടെനിക്ക് ഒരാവേശവുമില്ലാത്തൊരു കൊതിയുമുണ്ടെനിക്ക് ഏതു നിറം വേണം,കൗതുകം പൂണ്ടൊരു എത്തും പിടിയുമില്ലാ,മ്മനസ്സുമുണ്ടെ നിക്ക് കത്തുവാനൊത്ത കരളുണ്ടെനിക്ക് കര കവിയും പ്രളയത്തിന് കാർമേഘവുമുണ്ട് കത്തിയാളുമ്പോൾ കിടത്തുന്നുടൻ പേമാരി കുത്തൊഴുക്കമർന്നാൽ കത്തുന്നു പിന്നെയും അച്ഛനമ്മമാരുടെ കൊടിയത് തിരയുമ്പോൾ അടുക്കള മൂലയിൽ അഴുക്കിൽ കിടക്കുന്നു എടുത്തു നോക്കുമ്പോൾ അച്ഛനു നിരാശ അടുത്തു പിടിക്കുമ്പോൾ അമ്മയ്ക്കും നിരാശ.                ------------------          താന്നിപ്പാടം ശശി. -----------------------