പുരോഹിതരെ കണ്ടാൽ ഒഴിഞ്ഞു മാറുന്ന സ്ത്രീയെ നോക്കി ഒരു പുരോഹിതൻ തെല്ലൊരു അങ്കലാപ്പോടെ ചോദിച്ചു.
' ഒരാൾക്ക് ഭയഭക്തിബഹുമാനങ്ങൾ ഇത്രയ്ക്കു പാടുണ്ടോ '
അപ്പോൾ ആ സ്ത്രീ നടപ്പിനു പിന്നെയും വേഗം കൂട്ടി ഒട്ടും നോക്കാതെ ഉറക്കെ പറഞ്ഞു.
' ഇതിൽ ഏതു കൊണ്ടാണ് ഞങ്ങൾ സ്ത്രീകൾ വീണു പോകുന്നതെന്ന് സത്യമായിട്ടും എനിക്കറിയില്ല. അപ്പോൾ കാഴ്ച കൊണ്ട് വീഴ്ച വരുന്നതിനേക്കാൾ എത്രയോ നല്ലതാണ് തമ്മിൽ കാണാതെ പോകുന്നത്.'
----------------------
താന്നിപ്പാടം ശശി.
-----------------------
എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ് തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും. ---------------------------------- താന്നിപ്പാടം ശശി -------------------------------------------
Comments
Post a Comment