Skip to main content

Posts

Showing posts from October, 2017

മിനിക്കഥ ......സത്യം തിരയുന്നവർ

          അരുന്ധതിയുടെ പ്രസവത്തെ സംബന്ധിച്ചു ഭർത്താവായ ചാക്കുണ്ണിക്കു ചില സംശയങ്ങളുണ്ടായിരുന്നു. അബോർട്ടായും ചാപിള്ളയായും ഭൂമിയിൽ ചിലതൊക്കെ വീണുപോയിട്ടുണ്ട...

നുറുങ്ങുകഥ......സെൽഫി

          അയാൾ എടുത്തതു സെൽഫി ആയിരുന്നു.           പക്ഷേ, കണ്ടപ്പോൾ ഞെട്ടിപ്പോയി.           ദംഷ്ട്രകൾ നീണ്ട, ചോരക്കറ പുരണ്ട ഒരു ചെന്നായയുടെ മുഖം !                ----------------------     ...

കവിത... നാരീഭൂഷണം

വേഷഭൂഷാദികളിൽ സമ്പന്ന, സംതൃപ്തയും വേറൊന്നു കണ്ടാൽ തീർന്നു, ഭ്രാന്തകല്പനയായി വേറിട്ട മനസ്സതും നാരിക്കു ലഭിക്കയാൽ വ്യാപാരമാവകയിൽ നാൾക്കുനാൾ വർദ്ധിക്കുന്നു പഠനക്ലാസ്സായാലും  ബോറടിയാകും മുമ്പേ പതുക്കെ നിരീക്ഷണം വേലിക്കുപുറം ചാടും പറ്റില്ല ചിലർക്കതും, വന്നില്ല ചേരുംവണ്ണം പെണ്ണിനു നീരീക്ഷണം കൂടപ്പിറപ്പു തന്നെ ! വേഗത്തിലൊരുങ്ങണം ആവേശമാർന്നാൽപ്പോലും വേർപെടാൻ നോക്കുന്നേരം കണ്ണാടി നീരാളിയോ ! വേഷഭൂഷാദിയൊക്കെയഴകിൽ ചേർത്തുവെക്കും വേറൊരു മനസ്സുണ്ടോ നാരിമാർക്കുള്ളപോലെ  !                -----------------------------          താന്നിപ്പാടം ശശി ------------------------------------

കവിത.... കർഷകയെഴുത്തുകാർ

തൂമ്പയും തൂലികയു,മവയ്ക്കു വിഭവങ്ങൾ വേണ്ടോളം നല്കാനുണ്ടോ മന്നിടം സ്വർഗ്ഗംതന്നെ രണ്ടിനം സ്വന്തമാക്കി,യവയ്ക്കു ചേരുവയും സ്വന്തമായുള്ളോരാണോ ഇന്ദ്രനു തുല്യർതന്നെ ആത്മനിർവൃതിയുടെ ബാഷ്പരേണുക്കൾ ചൂടി ആരെയും പുല്കീടുമ്പോൾ രോമാഞ്ചമവർക്കാവും ഇത്രയും ധന്യമായ ജീവിതം മറ്റൊന്നുണ്ടോ മേൽക്കുമേൽ കാംഷിക്കാനുമുത്തമമീ ജീവിതം മണ്ണിനെ കീറിക്കൊണ്ടു വെളിച്ചം വീഴ്ത്തുവോരേ വിണ്ണിലും നിങ്ങൾക്കില്ല സമരായ് മറ്റാരുമേ കർഷകർ  ജയിക്കട്ടെ ! ഒപ്പമെഴുത്തുകാരും 'കർഷകയെഴുത്തുകാർ ' നാൾക്കുനാൾ വിളങ്ങട്ടെ !                 -------------------------------------           താന്നിപ്പാടം ശശി . ---

കവിത.....മറക്കരുത്

ചുമന്നമണ്ണു തീർക്കുവോർക്കു മാർച്ചുചെയ്തു പോകുവാൻ തടസ്സമേകി നീങ്ങണം ജനാധിപത്യവാദികൾ മരിച്ചു,കൊന്നുവേണ്ട നാടു നന്മയിൽ പുലർന്നിടാൻ മദിപ്പവർക്കുമാത്രമാണതിന്റെ നേട്ടമോർക്ക നാം ജനിച്ചുമേനിയാർന്നവർക്കു ധർമ്മമുണ്ടു ചെയ്തിടാൻ കുടുംബമാകെയാവഴിക്കു മോഹമതു തീർത്തിടും വഴിക്കുകൊന്നു തള്ളുവോരുമോർക്കുകില്ല പാതകം കൊലയ്ക്കു ശിക്ഷയെത്രയാട്ടെ കിട്ടിടാതെ തീരുമോ നിണത്തെയോർത്തുനോക്കുമെങ്കിൽ ഒത്തുപോകുമാ നിണം വിയർപ്പൊഴുക്കി വേലചെയ്തു ജീവനം ദ്വയത്തിനും ഒരിക്കലെങ്കിലോർക്കണം വരുംവരായ്കയാകെയും മദിപ്പവർക്കുമാത്രമായി കർമ്മ,മോർത്തു വേണ്ടയോ.                ------------------------------           താന്നിപ്പാടം ശശി. -------------------------------------