Skip to main content

Posts

Showing posts from May, 2016

കഥ... രാമഭദ്രൻ.

     പുക പടലങ്ങൾ ഉയർന്ന് എന്തൊക്കയോ രൂപങ്ങൾ ധരിച്ച് കാറ്റിന്റെ തേരേറി അകലുമ്പോൾ ചവറ് തീയിലേക്ക് അടിച്ചു കൂട്ടുന്ന തിരക്കിൽ ആയിരുന്നു രേണുക. നാളെ വിഷുവാണ് ! രാമഭദ്രൻ ഇടയ്ക്കിടെ വന്നും പോയുമിരുന്നു. കണി ഒരുക്കാനുള്ള ശ്രമത്തിൽ ആയിരുന്നു അവൻ. അമ്മേ..വാൽക്കണ്ണാടി എവിടെ കിട്ടും. ഒരു പ്രാവശ്യം അവൻ വന്നു ചോദിച്ചിട്ട് പോയി.സാധാരണ കണ്ണാടി മതിയെന്ന് പറഞ്ഞിട്ടും അവന് തൃപ്തിയായില്ല. എന്തിനും ഏതിനും പെർഫെക്ഷൻ വേണമെന്ന കാര്യത്തിൽ ഇപ്പോഴേ അവനും അച്ഛനെപ്പോലെ തന്നെ ശാഠ്യമുണ്ട്.      പുഴ നീന്താൻ വാശി പിടിപ്പിച്ച കൂട്ടുകാർ തന്നെ തയ്യാർ എടുത്തപ്പോൾ വിലക്കി. അപകടമാണ്. മണൽ എടുത്ത കുഴികൾ ധാരാളം കാണും. ആര് അത് കേൾക്കാൻ ! അക്കരെ കാണുന്ന മുളങ്കുറ്റിയിൽ പിടിച്ചിട്ട് തിരിച്ചു നീന്താം.ബെറ്റുണ്ടോ? ആരോ അപ്പോൾ ഒരു കുല പഴത്തിന് ബെറ്റു വച്ചു...! തിരിച്ചു നീന്തിയതുമാണ്...! ഒന്നാം വിവാഹ വാർഷികത്തിന് കുഞ്ഞിന് അച്ഛന്റെ പേര് തന്നെ ഇട്ടു. രാമഭദ്രൻ.      രേണുകയുടെ മനസ്സ് ഒന്നു പിടഞ്ഞു. മുന്നിൽ കത്തിയിരുന്ന ചവറ് കൂന കെട്ട് അപ്പോൾ ഒരു ചിതയെന്ന പോലെ പുകയാൻ തുടങ്ങിയിരുന്നു. ര...

മിനിക്കഥ. കടം.

     ആളനക്കം തോന്നിയപ്പോള്‍ വരാന്തയില്‍ ഉണ്ടായിരുന്നവര്‍ ചാടി എഴുന്നേറ്റു. ഒട്ടും വൈകിയില്ല ഒരു പൂച്ച അല്പം തുറന്നു കിടന്നിരുന്ന ജനലിലൂടെ പുറത്തേക്കു ചാടി.      അപ്പോള്‍ ആശയോടെ അവര്‍ ജനലിലൂടെ നോക്കുന്നതും നിരാശയോടെ മടങ്ങുന്നതും അയാള്‍ കണ്ടു.      ഇനി വരുന്നവര്‍ മൂന്നു ലക്ഷത്തിന്റെ ആള്‍ക്കാരോ അതോ നാലു ലക്ഷത്തിന്റെ ആള്‍ക്കാരോ ..! അതിന് ഒരു തീര്‍പ്പായില്ല.      മുന്‍ വശത്തെ വാതിലിനു മുന്നില്‍ പൂച്ച കരഞ്ഞു. അയാള്‍ ചുറ്റും ഒന്നു കണ്ണോടിച്ചു. ആരുമില്ല. അയാള്‍ വാതില്‍ അല്പം തുറന്നു കൊടുത്തു . പൂച്ച അതിലൂടെ പതിവു പോലെ അകത്തേക്കു കടന്നു.                      -----------------------            താന്നിപ്പാടം ശശി. -------------------------

മിനിക്കഥ. വിശ്വാസം.

     തലയില്‍ കാക്ക കാഷ്ഠിച്ചത് തുടച്ചു കൊണ്ട് രാഗിണി പരിഭ്രാന്തിയോടെ ചോദിച്ചു. ' ചേച്ചി വല്ല കുഴപ്പോം ഉണ്ടാകോ ' ' എന്ത് കുഴപ്പം ' രേവതി അത് നിസ്സാരമാക്കി. തല കണ്ടിട്ട് അല്ലല്ലോ കാക്ക തൂറിയതെന്ന് ചോദിക്കാനാണ് അവള്‍ക്ക് തോന്നിയത്. പക്ഷേ വിശ്വാസമാണല്ലോ എല്ലാം. അതുകൊണ്ട് തിരുത്തി. ' നിനക്ക് അറിയ്വേ '   ടാപ്പിനടിയിലേക്ക് കുടം നീക്കി വച്ചു കൊണ്ട് രേവതി പറഞ്ഞു. ' ദാസേട്ടന്‍ എന്നെ പെണ്ണു കാണാന്‍ വന്നത് ഇതു പോലെ തലയില്‍ കാക്ക തൂറിയതിന്റെ മൂന്നാം ദെവസമാണ്. എന്താ ഞങ്ങള് സുഖായിട്ട് ജീവിക്കണില്‌ലേ '      അവളുടെ മുഖം നാണം കൊണ്ട് ചുവന്നു. ഒരുപാടു സ്വപ്നങ്ങള്‍ അപ്പോള്‍ ആ കണ്ണില്‍ വിടരുകയും ചെയ്തു. വെള്ളം നിറച്ച കുടം എളിയില്‍ വച്ചപ്പോള്‍ മുഖം വല്ലാതെ തുടുത്തിരുന്നു.      പുഞ്ചിരി ഒളിപ്പിക്കുന്ന രേവതിയെ നോക്കി അവള്‍ കൊഞ്ഞനം കുത്തി. ഒരു വശം ചരിഞ്ഞു നടക്കുമ്പോഴും അവള്‍ തിരിഞ്ഞു നിന്ന് ഇടയ്ക്ക് കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു.                 -------------------        താന്നിപ്പാടം ശശി. ...