വിവാഹ ജീവിതത്തിന്റെ ആദ്യ നാളുകളിൽ ആയിരുന്നു അയാൾ. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു വളരെ ദൂരെയുള്ള പഴയ സുഹൃത്തിന്റെ വീട് തേടിപ്പിടിച്ചുള്ള വരവ്. പ്രാഥമിക ക്ഷേമാന്വേഷണങ്ങൾ പരസ്പരം നടത്തിക്കഴിഞ്ഞ ശേഷം അപ്പോൾ അവിടെ ചെല്ലാനുള്ള കാരണവും പറഞ്ഞു. ' രേണുക ഒരു സമ്മാനം ഏല്പിച്ചിരുന്നു. അത് തരാനും കൂടിയാണ് ഞാൻ വന്നത് ' കേട്ടപാടെ അയാളുടെ മുഖം മ്ളാനമായെങ്കിലും അത് മറച്ചു പിടിച്ച് ഒരു കുറ്റബോധം അലട്ടും പോലെ അയാൾ പറഞ്ഞു. ' തിരക്കിനിടയിൽ രേണുകയേയും ക്ഷണിക്കാൻ മറന്നു.' ' സാരമില്ല ' . ആഗതൻ സമാധാനിപ്പിക്കും മട്ടിൽ പറഞ്ഞു. ' അതിന്റെ പേരിൽ ഇനിയുമൊരു പരിഭവം അവൾ പറയില്ല.' ആഗതൻ സമ്മാനപ്പൊതി നീട്ടി. പായ്ക്കറ്റിൽ നിന്നും പിച്ചളയിൽ നിർമ്മിച്ച സ്ത്രീ രൂപം എടുത്തു പൊക്കി അയാൾ ആഹ്ളാദത്തോടെ പറഞ്ഞു. ' വളരെ നന്നായിരിക്കുന്നു. എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടെന്ന് രേണുകയോടു പറയണം.' ആഗതൻ മിണ്ടിയില്ല. ' ഒരു പ്രത്യേക സാഹചര്യത്തിൽ അവളെ വേദനിപ്പിക്കേണ്ടി വന്നെങ്കിലും അവൾ എന്റെ മനസ്സിൽ എന്നും ഉണ്ടാകും.' ' ഇനി അതൊക്കെ പറഞ്ഞിട്ട് എന്തു കാര്യ...