ദൂരെ ആകാശവും ഭൂമിയും ഒട്ടി നില്ക്കുന്ന പോലെയുള്ള രേഖയിൽ സൂര്യൻ കൂടുതൽ ചുമപ്പാർന്നു കഴിഞ്ഞിരുന്നു. പൊരുതി വീണ് ഒടുവിൽ വീരമൃത്യു വരിക്കുകയാണ്. വിജയം കണ്ട ഇരുളാണ് ചുറ്റും. അവശേഷിച്ചിട്ടുള്ള ഒാരോ സൂര്യകിരണവും തല്ലിക്കെടുത്താനുള്ള ആവേശമാണ് ഇപ്പോഴും അവിടെ.
' തോൽവിയുടെ നിറമാണോ രക്തവർണ്ണം '
അയാൾ സംശയിച്ചപ്പോൾ അല്ലെന്നു പ്രഭാവതി പറഞ്ഞു. കടൽച്ചിറയിൽ നിന്നും അടർന്നു കിടന്നിരുന്ന കല്ലിൽ ഇരിക്കുകയായിരുന്നു അവർ.
' ഉദയങ്ങൾക്കൊക്കെ അസ്തമയങ്ങളുമില്ലേ '
പ്രഭാവതി എറിഞ്ഞുു കൊടുത്ത കച്ചിത്തുരുമ്പി ൽ അയാൾ വെറുതെ പിടിച്ചു കിടന്നു. ഒരാശ്വാസം. അയാളിൽ നിന്നും ഉതിർന്ന നിശ്വാസം പ്രഭാവതി അറിയും മുമ്പു തന്നെ കാറ്റലകൾ അത് കൊണ്ടു പോയി. പിന്നെയും മൂകമാകുന്ന നിമിഷങ്ങളെ കടലല ശബ്ദം പിളർക്കുന്നത് അയാൾ ഇത്തിരി നേരം കൂടി കേട്ടിരുന്നു.അസ്വസഥകൾ വീണ്ടും കാർന്നു തിന്നാൻ തുടങ്ങിയപ്പോൾ ഇരിപ്പു മതിയാക്കി എഴുന്നേറ്റു.
' ഇപ്പോ നോക്കൂ പ്രഭാവതി. അയാൾ ഭാര്യയുടെ നേരെ തിരിഞ്ഞു പറഞ്ഞു.
' കടലിനും കരയ്ക്കും എല്ലാ വസ്തുക്കൾക്കും ഒരേ നിറം. ഇരുട്ടിന്റെ നിറം. അഴിമതിയും ഇങ്ങനെ തന്നെയാണ്. അത് പടർന്നാൽ നേതാക്കൾക്കും പ്രവർത്തകർക്കും ഒരേ നിറമാകും. പിന്നെ അഴിമതിയ്ക്കെതിരെ ശബ്ദിക്കുന്നവൻ സന്തം പാർട്ടിക്കാരനായാൽപ്പോലും ശത്രുവാകും. അവനെ നിശ്ശബ്ദനാക്കാൻ ആവും പിന്നെയുള്ള ശ്രമം. ഒാ...പ്രഭാവതി. സൂക്ഷിച്ച്...'
കല്ലിൽ കയറി ഇറങ്ങുമ്പോൾ കാൽ ഇടറിയത് കണ്ട് അയാൾ പറഞ്ഞു.
സൂക്ഷിക്കണമെന്ന് എപ്പോഴും പറയാറുള്ളത് താനല്ലേയെന്ന് പ്രഭാവതിക്ക് ചോദിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷേ ചോദിച്ചില്ല. ആ മനസ്സ് നിറയെ കോരിയിടപ്പെട്ട കനലാണ്. അധികാരസ്ഥാനത്തു നിന്നും അപമാനിച്ച് ഇറക്കിയതിന്റെ നീറ്റലാണ്.
അതൊന്നു തണുപ്പിക്കണം. സ്ത്രീകളെ കൊണ്ട് ചതിക്കുഴികൾ നിർമ്മിക്കുന്ന അധമ ശക്തികളെ കരുതിയിരിക്കണം. രാഷ്ട്രീയ പ്രതിയോഗികളെ വീഴ്ത്താൻ ഇത്തരക്കാർക്ക് അറിയുന്ന എളുപ്പമാർഗ്ഗം അതാണ്. ശൃംഗാരത്തിൽ അയഞ്ഞ സമീപനമുള്ളവർ അവരുടെ പണി എളുപ്പമാക്കും. ആര് കേൾക്കാൻ.
തന്റെ പ്രസ്ഥാനം തന്നെ ചതിക്കില്ലെന്ന ഉ
റച്ച വിശ്വാസമായിരുന്നു. ആ സ്ത്രീ മാത്രം മൗനിയായി. ചതിയിൽ പെടുത്താൻ കൂട്ടു നിന്നതിന്റെ ആത്മനിന്ദ അവർ അനുഭവിച്ചിരുന്നോ.
' പോലീസ് മർദ്ദനവും ഗുണ്ടാമർദ്ദനവുമൊന്നും ഏറ്റപ്പോൾ തോന്നാത്ത വേദനയാണ് ഇപ്പോൾ.....മനസ്സിന്.....'
' സമാധാനിക്കൂ..'
' നാളെ ഉണ്ടാകാൻ പോകുന്ന കമ്മിറ്റി തീരുമാനം എന്തായിരിക്കുമെന്ന് എനിക്കറിയാം. '
' സമാധാനിക്കൂ...'
പ്രഭാവതി പിന്നെയും പറഞ്ഞു. കനൽ വീണ്ടും ഊതിത്തെളിയുകയാണോ. പ്രഭാവതി ചേർന്നു നടന്നു. അവർ അപ്പോൾ രണ്ടുവിളക്കു തൂണുകൾയ്ക്കിടയിലെ ഇരുട്ടിലായിരുന്നു.
പ്രഭാവതി ആ കരതലം ആദ്യ കാലത്തെന്ന പോലെ ഗ്രഹിച്ചു. അത് സാവകാശം ഉയർത്തിക്കൊണ്ടു വന്ന് അവരുടെ ചുണ്ടിൽ അമർത്തി.
' മറക്കൂ... എല്ലാം മറക്കണം...'
അത് പറയുമ്പോൾ ഇടറാതെ പ്രഭാവതി തേങ്ങൽ ഒതുക്കി.
' എങ്ങനെ... ഇതുവരെ നെഞ്ചോട് ചേർത്തു പിടിച്ച കൊടി അവർ നാളെ പിടിച്ചു വാങ്ങുകയല്ലേ..എങ്ങനെ ഞാൻ ആശ്വസിക്കും.'
അയാൾ വീണ്ടും മൗനത്തിലേക്ക് മടങ്ങി. അവിടെയും സംഘർഷം തിങ്ങി മൗനം തകർന്ന് അയാൾ പിറുപിറുത്തു
' നാളത്തെ പ്രഭാതം ഞാൻ കാണാതെ പോയെങ്കിൽ.....'
പ്രഭാവതി ഉറക്കെ ഉറക്കെ തേങ്ങി. അവർ രണ്ടു പേരും അപ്പോഴും ഇരുട്ടിൽ തന്നെ ആയിരുന്നു. വെളിച്ചത്തിലേക്ക് നടന്നടുക്കാൻ കഴിയാതെ അവർ അവിടെ തനിച്ചായി.
വാ പിളർന്ന് ഒരു കറുത്ത ഭീകര ജീവിയെപ്പോലെ കടൽ അപ്പോൾ ആക്രോശിച്ചു കൊണ്ടിരുന്നു.ഒടുവിൽ ആക്രോശം പുറത്താണെന്നും അകം ശാന്തമാണെന്നും അവർ തിരിച്ചറിയുമ്പോൾ കടൽ തീരം വിജനമായിരുന്നു.
---------------------------
താന്നിപ്പാടം ശശി.
-----------------------
' തോൽവിയുടെ നിറമാണോ രക്തവർണ്ണം '
അയാൾ സംശയിച്ചപ്പോൾ അല്ലെന്നു പ്രഭാവതി പറഞ്ഞു. കടൽച്ചിറയിൽ നിന്നും അടർന്നു കിടന്നിരുന്ന കല്ലിൽ ഇരിക്കുകയായിരുന്നു അവർ.
' ഉദയങ്ങൾക്കൊക്കെ അസ്തമയങ്ങളുമില്ലേ '
പ്രഭാവതി എറിഞ്ഞുു കൊടുത്ത കച്ചിത്തുരുമ്പി ൽ അയാൾ വെറുതെ പിടിച്ചു കിടന്നു. ഒരാശ്വാസം. അയാളിൽ നിന്നും ഉതിർന്ന നിശ്വാസം പ്രഭാവതി അറിയും മുമ്പു തന്നെ കാറ്റലകൾ അത് കൊണ്ടു പോയി. പിന്നെയും മൂകമാകുന്ന നിമിഷങ്ങളെ കടലല ശബ്ദം പിളർക്കുന്നത് അയാൾ ഇത്തിരി നേരം കൂടി കേട്ടിരുന്നു.അസ്വസഥകൾ വീണ്ടും കാർന്നു തിന്നാൻ തുടങ്ങിയപ്പോൾ ഇരിപ്പു മതിയാക്കി എഴുന്നേറ്റു.
' ഇപ്പോ നോക്കൂ പ്രഭാവതി. അയാൾ ഭാര്യയുടെ നേരെ തിരിഞ്ഞു പറഞ്ഞു.
' കടലിനും കരയ്ക്കും എല്ലാ വസ്തുക്കൾക്കും ഒരേ നിറം. ഇരുട്ടിന്റെ നിറം. അഴിമതിയും ഇങ്ങനെ തന്നെയാണ്. അത് പടർന്നാൽ നേതാക്കൾക്കും പ്രവർത്തകർക്കും ഒരേ നിറമാകും. പിന്നെ അഴിമതിയ്ക്കെതിരെ ശബ്ദിക്കുന്നവൻ സന്തം പാർട്ടിക്കാരനായാൽപ്പോലും ശത്രുവാകും. അവനെ നിശ്ശബ്ദനാക്കാൻ ആവും പിന്നെയുള്ള ശ്രമം. ഒാ...പ്രഭാവതി. സൂക്ഷിച്ച്...'
കല്ലിൽ കയറി ഇറങ്ങുമ്പോൾ കാൽ ഇടറിയത് കണ്ട് അയാൾ പറഞ്ഞു.
സൂക്ഷിക്കണമെന്ന് എപ്പോഴും പറയാറുള്ളത് താനല്ലേയെന്ന് പ്രഭാവതിക്ക് ചോദിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷേ ചോദിച്ചില്ല. ആ മനസ്സ് നിറയെ കോരിയിടപ്പെട്ട കനലാണ്. അധികാരസ്ഥാനത്തു നിന്നും അപമാനിച്ച് ഇറക്കിയതിന്റെ നീറ്റലാണ്.
അതൊന്നു തണുപ്പിക്കണം. സ്ത്രീകളെ കൊണ്ട് ചതിക്കുഴികൾ നിർമ്മിക്കുന്ന അധമ ശക്തികളെ കരുതിയിരിക്കണം. രാഷ്ട്രീയ പ്രതിയോഗികളെ വീഴ്ത്താൻ ഇത്തരക്കാർക്ക് അറിയുന്ന എളുപ്പമാർഗ്ഗം അതാണ്. ശൃംഗാരത്തിൽ അയഞ്ഞ സമീപനമുള്ളവർ അവരുടെ പണി എളുപ്പമാക്കും. ആര് കേൾക്കാൻ.
തന്റെ പ്രസ്ഥാനം തന്നെ ചതിക്കില്ലെന്ന ഉ
റച്ച വിശ്വാസമായിരുന്നു. ആ സ്ത്രീ മാത്രം മൗനിയായി. ചതിയിൽ പെടുത്താൻ കൂട്ടു നിന്നതിന്റെ ആത്മനിന്ദ അവർ അനുഭവിച്ചിരുന്നോ.
' പോലീസ് മർദ്ദനവും ഗുണ്ടാമർദ്ദനവുമൊന്നും ഏറ്റപ്പോൾ തോന്നാത്ത വേദനയാണ് ഇപ്പോൾ.....മനസ്സിന്.....'
' സമാധാനിക്കൂ..'
' നാളെ ഉണ്ടാകാൻ പോകുന്ന കമ്മിറ്റി തീരുമാനം എന്തായിരിക്കുമെന്ന് എനിക്കറിയാം. '
' സമാധാനിക്കൂ...'
പ്രഭാവതി പിന്നെയും പറഞ്ഞു. കനൽ വീണ്ടും ഊതിത്തെളിയുകയാണോ. പ്രഭാവതി ചേർന്നു നടന്നു. അവർ അപ്പോൾ രണ്ടുവിളക്കു തൂണുകൾയ്ക്കിടയിലെ ഇരുട്ടിലായിരുന്നു.
പ്രഭാവതി ആ കരതലം ആദ്യ കാലത്തെന്ന പോലെ ഗ്രഹിച്ചു. അത് സാവകാശം ഉയർത്തിക്കൊണ്ടു വന്ന് അവരുടെ ചുണ്ടിൽ അമർത്തി.
' മറക്കൂ... എല്ലാം മറക്കണം...'
അത് പറയുമ്പോൾ ഇടറാതെ പ്രഭാവതി തേങ്ങൽ ഒതുക്കി.
' എങ്ങനെ... ഇതുവരെ നെഞ്ചോട് ചേർത്തു പിടിച്ച കൊടി അവർ നാളെ പിടിച്ചു വാങ്ങുകയല്ലേ..എങ്ങനെ ഞാൻ ആശ്വസിക്കും.'
അയാൾ വീണ്ടും മൗനത്തിലേക്ക് മടങ്ങി. അവിടെയും സംഘർഷം തിങ്ങി മൗനം തകർന്ന് അയാൾ പിറുപിറുത്തു
' നാളത്തെ പ്രഭാതം ഞാൻ കാണാതെ പോയെങ്കിൽ.....'
പ്രഭാവതി ഉറക്കെ ഉറക്കെ തേങ്ങി. അവർ രണ്ടു പേരും അപ്പോഴും ഇരുട്ടിൽ തന്നെ ആയിരുന്നു. വെളിച്ചത്തിലേക്ക് നടന്നടുക്കാൻ കഴിയാതെ അവർ അവിടെ തനിച്ചായി.
വാ പിളർന്ന് ഒരു കറുത്ത ഭീകര ജീവിയെപ്പോലെ കടൽ അപ്പോൾ ആക്രോശിച്ചു കൊണ്ടിരുന്നു.ഒടുവിൽ ആക്രോശം പുറത്താണെന്നും അകം ശാന്തമാണെന്നും അവർ തിരിച്ചറിയുമ്പോൾ കടൽ തീരം വിജനമായിരുന്നു.
---------------------------
താന്നിപ്പാടം ശശി.
-----------------------
Comments
Post a Comment