Skip to main content

കഥ......ആശങ്കകൾ വളരുമ്പോൾ

     ആശങ്കകൾ ഉള്ളിൽ ഒതുക്കി അയാൾ കാത്തിരുന്നു. വന്നിട്ട് ഏഴ് മണിക്കൂർ കഴിഞ്ഞിരിക്കുന്നു.
ഒാരോ തവണയും കുട്ടികളുടെ പേരുകൾ വിളിക്കുമ്പോൾ അയാളും അടുത്തേക്ക് ചെല്ലും. കോഴ്സിന്റെ പേരു പറഞ്ഞിട്ടാണ് വിളിക്കുന്നതെങ്കിലും ഇടയ്ക്ക് മകളുടെ കോഴ്സും ചേർത്ത് വിളിച്ചാലോ എന്ന ഭയമായിരുന്നു അയാൾക്ക്. വിളിച്ചപ്പോൾ ഉണ്ടായിരുന്നില്ലെന്നും പറഞ്ഞ് സീറ്റ് മറ്റാർക്കെങ്കിലും കൊടുത്താലോ.

     ഇനിയും എത്ര സമയം കൂടി ഇരിക്കണമോ എന്തോ. അയാൾ അസ്വസ്ഥനും ക്ഷീണിതനുമായി കഴിഞ്ഞിരുന്നു. കിട്ടിയ ഇടവേളയിൽ കാന്റീനിൽ നിന്നും ഉച്ചഭക്ഷണമെങ്കിലും കഴിക്കാമായിരുന്നു. മടിഞ്ഞു. മകൾക്ക് എന്തെങ്കിലും കഴിക്കാൻ ഒട്ടും താല്പര്യമില്ലായിരുന്നു. അവൾ കഴിക്കാതെ എങ്ങനെ കഴിക്കും.

     വയറിന്റെ കാളലും അസ്വസ്ഥതയോട് ചേർന്നപ്പോൾ അയാൾക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. അഡ്മിഷന്റെ സമയത്തു തന്നെ വേണ്ടപ്പെട്ട രേഖകളും ഉണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു. അത് എങ്ങനെ. സർട്ടിഫിക്കറ്റു വിതരണം അതിനിടയിൽ ഉണ്ടായില്ലല്ലോ.

     അന്ന് രേഖകൾ ഹാജരാക്കാത്തവരുടെ സർട്ടിഫിക്കറ്റു പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. അവർക്ക് എല്ലാവർക്കും കൂടി ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നു. ഇന്ന് പതിനൊന്നു മണിക്കു മുമ്പ് ഹാജരാക്കിയിരിക്കണം അതായിരുന്നു ശാസനം. ഇല്ലെങ്കിൽ സീറ്റ് അടുത്ത ആൾക്ക് പോകും നേരം വെളുത്തു തുടങ്ങും മുമ്പ് തന്നെ ദൂരെയുള്ള നഗരത്തിലേക്ക് വണ്ടി കയറിയത് അതു കൊണ്ടാണ്. എന്നിട്ട് ഇപ്പോൾ...

     സ്വയംഭരണധികാരമുള്ള കോളേജാണ്. ഒൗപചാരികമായ പ്രഖ്യാപനം നടക്കാനിരിക്കുന്നതേയുള്ളൂ. ഒരു പുതിയ അനുഭവം. അത് പൂർണ്ണമായും ഉൾക്കൊള്ളാൻ ഇനിയും അയാൾക്ക് ആയിട്ടില്ല. ബിരുദവുമായി മകൾ പുറത്തിറങ്ങുമ്പോൾ അതിന് കിട്ടുന്ന വിലയിൽ വല്ല കുറവും ഉണ്ടാകുമോ. അയാൾ ഇടപെട്ടവരിൽ ഒരാൾക്കും ആ ആശങ്ക കണ്ടില്ല. ഒരു സീറ്റ് കിട്ടിയല്ലോ എന്ന ആശ്വാസം മാത്രമായിരുന്നു അവർക്ക്.
              ---------------------------
        താന്നിപ്പാടം  ശശി.
--------------------------

Comments

Popular posts from this blog

കവിത..... വള്ളംകളി

എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ്  തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും.                     ----------------------------------             താന്നിപ്പാടം ശശി -------------------------------------------

കവിത...... ആത്മനൊമ്പരം

കൊണ്ടുപോയി കൊടുക്കെടി കെട്ട്യോനിതു മീനും ചോറും തണ്ടുകാട്ടി നടന്നിട്ടു കിട്ടിയതല്ലേ വാഴത്തടപോലെ രണ്ടു കാലുകളും വെട്ടിയിട്ടാ ചോരച്ചാലിൽച്ചവിട്ടിയ നെഞ്ചിൽപ്പതിക്കേ ഉൾക്കൂട്ടിലെ കിളിയപ്പോൾ ഞെരങ്ങിയോ ബോധം പോയി ചത്തപോലെ കണ്ടിട്ടാവാം തിരിച്ചുപോയി ചോരവാർന്നു കിടന്നല്ലോ കൊണ്ടുപോകാനാരുണ്ടായി നിലയ്ക്കൊക്കാ ഞങ്ങൾതന്നെ വേണ്ടിവന്നില്ലേ സ്ത്രീധനത്തിൻ കുറവതു പറഞ്ഞിത്രകാലമവൻ സ്വൈര്യമായിക്കഴിയുവാനനുവദിച്ചോ തട്ടുംമുട്ടും നീയും കൊണ്ടു ആ വകയിലൊരുപാടു കെട്ട്യോനായിപ്പോയെന്നോർത്തു സഹിച്ചതല്ലേ തുന്നിച്ചേർത്തു കാലുരണ്ടും അന്നുതൊട്ടു ചെലവെല്ലാം ഇല്ലായ്മയിലുണ്ടാക്കിയും ചെയ്തുപോരുന്നു ഞെട്ടുപോയാലേതു കായും നേരെചോട്ടിൽ ചെന്നു വീഴും അതിനൊരു മാറ്റമിന്നും കേട്ടിട്ടില്ലെങ്ങും.                                         --------------------------------          താന്നിപ്പാടം ശശി -------------------------------------

കന്നിഗർഭം

പണ്ടുപണ്ടിപ്രകാരം പറഞ്ഞുവോ ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം നാട്ടുപാതയിൽ നാം പണ്ട് നിന്നിട്ടാ സ്വപ്നലോകം പണിഞ്ഞിടും നാളിലോ ഇഷ്ടപ്രേയസ്സീ നീയെന്റെ ചാരത്ത് ആത്മരോമാഞ്ചമേകുന്ന വേളയിൽ വാക്കുചൊല്ലാത്തതാകട്ടെയെങ്കിലും മോഹം സാധിപ്പതുണ്ടെന്നു ബോദ്ധ്യമായ് ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം ശങ്ക വേണ്ടാ പറഞ്ഞീടണം പ്രിയേ.. ' എങ്കിൽ കേൾക്കന്റെ ജീവന്റെ വെട്ടമേ' കൊഞ്ചും കുഞ്ഞായി ചെമ്മേ മൊഴിഞ്ഞവൾ നല്ല നെയ്യുള്ള പോത്തിന്റിറച്ചിയും ഉപ്പിൽ മുക്കാൻ പുളിക്കുന്ന മാങ്ങയും അറ്റം പല്ലാൽ കടിച്ചിട്ടു മോന്തുവാൻ നെല്ല് പാലുള്ള പാകത്തിലേകണം.                      --------------------------------------                താന്നിപ്പാടം ശശി ----------------------------------------------