ബാങ്കിൽ ചെല്ലുമ്പോൾ ഗ്ലാസ്ഡോറിൽ എഴുതിയിട്ടുണ്ടായിരുന്നു , തള്ളുകയെന്ന്.
മാനേജരോട് സംസാരിച്ചപ്പോഴും കുറെ തള്ളു കേട്ടു.
തള്ളുകയെന്നത് ബാങ്കിന്റെ മുദ്രാവാക്യമാണോ.
പുറത്തിറങ്ങിയപ്പോൾ അടുത്തുണ്ടായിരുന്ന ആളോടു ചോദിച്ചു. അയാൾ കരുതി നിന്നപോലെ കൈമലർത്തി.
ചോദിക്കുന്ന രേഖകളൊക്കെ വളരെ കഷ്ടപ്പെട്ടു സമ്പാദിച്ചാണ് ആവശ്യപ്പെട്ടപ്പോഴൊക്കെ കൊടുത്തത്. ഇപ്പോൾ പറയുന്നു അപേക്ഷ തള്ളിയെന്ന്. അയാൾ നിരാശപ്പെട്ടു.
------------------------
താന്നിപ്പാടം ശശി.
---------------------------
എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ് തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും. ---------------------------------- താന്നിപ്പാടം ശശി -------------------------------------------
Comments
Post a Comment