വൈഖരിയെന്ന് ആത്മഗതം ചെയ്തതേയുള്ളൂ, ദാ പിറകിൽ നിന്നും ഉത്തരമുണ്ടായിരിക്കുന്നു !
' ചിന്തയുടെ ഉച്ചത്തിലുള്ള ശബ്ദരൂപം '
അഹങ്കാരം അല്പം കൂടിയിട്ടുണ്ടെന്ന് അയാൾക്കു തോന്നി.
' അപ്പോൾ നിഘണ്ടുവോ '
അയാൾ വായിൽ തോന്നിയതു ചോദിച്ചു.
അതിന് ഉത്തരമുണ്ടായില്ല. അല്പം കൂടി കാത്തു. അപ്പോഴും മൗനം. കേൾക്കാഞ്ഞിട്ടാവുമെന്നു കരുതി അയാൾ ചോദ്യം ആവർത്തിച്ചു. എന്നിട്ടും ഉത്തരമുണ്ടായില്ല.
ചോദ്യഭാവത്തിൽ തിരിഞ്ഞു നോക്കുമ്പോൾ നാണിച്ചു വിവശയാകുന്നു ഡിക്ഷണറി.
' സ്വന്തം നാവുകൊണ്ട് തന്റെ തന്നെ വലിപ്പം പറയുന്നത് നാണക്കേടല്ലേ സർ '
അയാൾ ഞെട്ടി. തോളോടുതോൾ ചാഞ്ഞ് പുസ്തകങ്ങൾ അപ്പോൾ അലമാരയിൽ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.
--------------------------
താന്നിപ്പാടം ശശി.
--------------------------
എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ് തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും. ---------------------------------- താന്നിപ്പാടം ശശി -------------------------------------------
Comments
Post a Comment