ഇരുട്ടിൽ എത്തിയ മിന്നാംമിനുങ്ങ് അപരിചിതനായ അയാളുടെ ചെവിയിൽ പറഞ്ഞു.
' ഞാനെന്റെ അരണ്ട വെളിച്ചത്തിൽ കണ്ടതാണ് '
എന്ത് എന്ന് അയാൾ ആകാംഷയോടെ ചോദിച്ചുവെങ്കിലും ഉത്തരമുണ്ടായില്ല.
മിന്നാംമിനുങ്ങിനെ പല്ലി വിഴുങ്ങിയോ !
എന്തായിരിക്കും. അപ്പോൾ മുതൽ അയാൾ അസ്വസ്ഥനായും ഓരോന്ന് ആലോചിച്ചും തൃപ്തനാകാതെ ഓരോരോ കഥകൾ മെനഞ്ഞു കൊണ്ടേയിരിക്കുന്നു.
-----------------------
താന്നിപ്പാടം ശശി.
----------------------
എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ് തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും. ---------------------------------- താന്നിപ്പാടം ശശി -------------------------------------------
Comments
Post a Comment