ചെക്കോവിന്റെയും മോപ്പസാങിന്റെയും കഥകളിലൂടെ സഞ്ചരിച്ച് തിരിച്ചെത്തിയപ്പോൾ അയാളോട് അയാൾ തന്നെ ചോദിച്ചു.
എങ്ങനെ ഉണ്ടായിരുന്നു യാത്ര. രസകരമായിരുന്നില്ലേ.
അയാൾ ഒന്നും പറഞ്ഞില്ല. വീർത്തു കെട്ടിയ ഇരുണ്ട മുഖത്തോടെ അലമാര തുറന്ന് അയാൾ കാരൂരിന്റെ കൃതികൾ എടുത്തു വെച്ച് വീണ്ടും വായിക്കാൻ തുടങ്ങി.
അപ്പോൾ ഒരു നേർത്ത വെളിച്ചം അയാളുടെ മുഖത്തു വീണ് മെല്ലെ പരക്കാനും തുടങ്ങി.
-------------------
താന്നിപ്പാടം ശശി.
----------------------------
എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ് തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും. ---------------------------------- താന്നിപ്പാടം ശശി -------------------------------------------
Comments
Post a Comment