Skip to main content

കഥ മനസ്സമാധാനം.

     ആ കിടപ്പിൽ കിടന്നു കൊണ്ട് അച്ഛൻ മകനെ വിളിച്ചു പറഞ്ഞു.
'ഞാൻ മരിക്കാൻ പോകേണ്. നിന്റെ പ്രായത്തിൽ ഞാൻ ഒരുപാട് സമ്പാദിച്ചിരുന്നു. നിനക്ക് അതിനു കഴിഞ്ഞില്ല.നിന്നെ കുറിച്ചൊരു സ്വപ്നം പോലുമില്ലാതെ എങ്ങനെയാണ് ഞാൻ മരിക്കുക.'
വൃദ്ധന്റെ വിമ്മിട്ടം തൊണ്ടയിൽ ഉടക്കി കണ്ണീരായി.
' അച്ഛൻ ഒന്നു കൊണ്ടും വിഷമിക്കണ്ട.'   മകൻ പറഞ്ഞു.
' അച്ഛന്റെ സമ്പാദ്യം കൊണ്ടു തന്നെ അച്ഛൻ ഉണ്ടാക്കിയതിന്റെ മൂന്നിരട്ടി ഞാൻ ഉണ്ടാക്കും. അതിനുള്ള വഴികളും എനിക്കറിയാം. '
അച്ഛന്റെ മുഖം പ്രസന്നമായി. ആ കിടപ്പിൽ കിടന്നു തന്നെ വൃദ്ധൻ അവസാനത്തെ ശ്വാസവും എടുത്തു.

ഇപ്പോൾ ആ മകൻ അഗതിമന്ദിരത്തിലെ ആൽത്തറയിൽ കിടക്കുകയാണ്. അരികിൽ കൂട്ടിനു കിട്ടിയ അന്തേവാസിയും ഉണ്ട്. അന്തേവാസിയെ അടുത്തു വിളിച്ച് അയാൾ പറഞ്ഞു.
' ഞാൻ മരിക്കാൻ പോവുകയാണ്. അച്ഛൻ ഉണ്ടാക്കി വലുതാക്കിയ മുഴുവൻ സമ്പാദ്യവും ഞാൻ തുലച്ചു.ഞാനായിട്ട് ഒന്നും ഉണ്ടാക്കിയുമില്ല. ഈ അവസ്ഥയിൽ എനിക്ക് എങ്ങനെ മനസ്സമാധാനത്തോടെ മരിക്കാനാവും. '
അയാളുടെ വിമ്മിട്ടം തൊണ്ടയിൽ ഉടക്കി കണ്ണീരായി.
' ഒന്നു കൊണ്ടും വിഷമിക്കരുത്.'
അന്തേവാസി പറഞ്ഞു.
' അച്ഛൻ ജനിപ്പിച്ചതു കൊണ്ടാണ് സമ്പാദിച്ചത്. താങ്കളാകട്ടെ ആരെയും ജനിപ്പിച്ചുമില്ല, അതിന്റെ പേരിൽ സമ്പാദിച്ചുമില്ല.'
അയാളുടെ മുഖം പ്രസന്നമായി. ആ കിടപ്പിൽ കിടന്നു തന്നെ അയാൾ അവസാനത്തെ ശ്വാസം എടുത്തു.
                        -------------------
                 താന്നിപ്പാടം ശശി.
---------------------------

Comments

Popular posts from this blog

കവിത..... വള്ളംകളി

എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ്  തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും.                     ----------------------------------             താന്നിപ്പാടം ശശി -------------------------------------------

കവിത...... ആത്മനൊമ്പരം

കൊണ്ടുപോയി കൊടുക്കെടി കെട്ട്യോനിതു മീനും ചോറും തണ്ടുകാട്ടി നടന്നിട്ടു കിട്ടിയതല്ലേ വാഴത്തടപോലെ രണ്ടു കാലുകളും വെട്ടിയിട്ടാ ചോരച്ചാലിൽച്ചവിട്ടിയ നെഞ്ചിൽപ്പതിക്കേ ഉൾക്കൂട്ടിലെ കിളിയപ്പോൾ ഞെരങ്ങിയോ ബോധം പോയി ചത്തപോലെ കണ്ടിട്ടാവാം തിരിച്ചുപോയി ചോരവാർന്നു കിടന്നല്ലോ കൊണ്ടുപോകാനാരുണ്ടായി നിലയ്ക്കൊക്കാ ഞങ്ങൾതന്നെ വേണ്ടിവന്നില്ലേ സ്ത്രീധനത്തിൻ കുറവതു പറഞ്ഞിത്രകാലമവൻ സ്വൈര്യമായിക്കഴിയുവാനനുവദിച്ചോ തട്ടുംമുട്ടും നീയും കൊണ്ടു ആ വകയിലൊരുപാടു കെട്ട്യോനായിപ്പോയെന്നോർത്തു സഹിച്ചതല്ലേ തുന്നിച്ചേർത്തു കാലുരണ്ടും അന്നുതൊട്ടു ചെലവെല്ലാം ഇല്ലായ്മയിലുണ്ടാക്കിയും ചെയ്തുപോരുന്നു ഞെട്ടുപോയാലേതു കായും നേരെചോട്ടിൽ ചെന്നു വീഴും അതിനൊരു മാറ്റമിന്നും കേട്ടിട്ടില്ലെങ്ങും.                                         --------------------------------          താന്നിപ്പാടം ശശി -------------------------------------

കന്നിഗർഭം

പണ്ടുപണ്ടിപ്രകാരം പറഞ്ഞുവോ ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം നാട്ടുപാതയിൽ നാം പണ്ട് നിന്നിട്ടാ സ്വപ്നലോകം പണിഞ്ഞിടും നാളിലോ ഇഷ്ടപ്രേയസ്സീ നീയെന്റെ ചാരത്ത് ആത്മരോമാഞ്ചമേകുന്ന വേളയിൽ വാക്കുചൊല്ലാത്തതാകട്ടെയെങ്കിലും മോഹം സാധിപ്പതുണ്ടെന്നു ബോദ്ധ്യമായ് ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം ശങ്ക വേണ്ടാ പറഞ്ഞീടണം പ്രിയേ.. ' എങ്കിൽ കേൾക്കന്റെ ജീവന്റെ വെട്ടമേ' കൊഞ്ചും കുഞ്ഞായി ചെമ്മേ മൊഴിഞ്ഞവൾ നല്ല നെയ്യുള്ള പോത്തിന്റിറച്ചിയും ഉപ്പിൽ മുക്കാൻ പുളിക്കുന്ന മാങ്ങയും അറ്റം പല്ലാൽ കടിച്ചിട്ടു മോന്തുവാൻ നെല്ല് പാലുള്ള പാകത്തിലേകണം.                      --------------------------------------                താന്നിപ്പാടം ശശി ----------------------------------------------