Skip to main content

കവിത...... വിടവാങ്ങൽ

പതിയോടൊത്തു പിരിഞ്ഞു പോകയാൽ
പടിവാതിൽമറപറ്റി വിങ്ങിനാൻ
അരുതെന്നമ്മ വിലക്കവേ ചൊടി
അവളോടൊത്തു വിറച്ചു താളമായ്

അറിയാതമ്മ വിതുമ്പി നില്ക്കവേ
അമരുന്നാ തനു ശേഷിയറ്റപോൽ
ചെറുകുഞ്ഞായി ചുമന്നു പിന്നെയും
ചെറുതായൊന്നു തലോടിയങ്ങനെ

പരിഹാസം ചൊരിയാൻ വരൻ ചാരെ
പതിയേ മേനി വിടർത്തവേ വീണു
കരയുന്നാർത്തു വിളിച്ചവൾ വീണ്ടും
കരയാനമ്മയുമൊപ്പമപ്പോഴും

അടിവെക്കാൻ മടി കൂടുമാ പ്രായം
പടിയങ്ങിങ്ങു നിരങ്ങിയൂർന്നതും
പിടി വിട്ടങ്ങു തെറിച്ചു മണ്ണതിൻ
മടിയിൽ.. !കൈത്തലമാട്ടിമാഴ്കയായ്

കൈയയച്ചൊന്നു തലോടി വാത്സല്യം
' കരയല്ലേ സുഖമായ് കഴിഞ്ഞിടാം
തനിച്ചാണമ്മയതും മറക്കണം
തുണയെന്നും കണവൻ , മറക്കുമോ ?

ജനനത്തോടെ പിതാവുമീ ദിനം
ജനനിക്കു മേലെ, യേറുമെന്റമ്മ...
' ഇതുപോൽ ചൊല്ലിയിരുന്നു, കാലംപോയ്
അവിവേകം, മകളേ..പുലമ്പുന്നോ !'

കനവോടൊത്തകലെയെങ്കിലുമാ -
കനലുള്ളിൽ പടരാതെ നോക്കിടാം
ട്രെയിനെത്തും, സമയം കളഞ്ഞു നീ
കരയുഗ്മത്തെ വിടർത്തിനാനമ്മ

കരിമേഘം ചൊരിയാൻ തുടങ്ങിനാൻ
കൈകളിൽനിന്നു പിടിവിട്ടുയരും
കിളിയെപ്പോലവളങ്ങു നീങ്ങിനാൻ,
കരളും ചീന്തിയെടുത്തു വണ്ടിയും.
                 ---------------------------------------
           താന്നിപ്പാടം ശശി
------------------------------------------


Comments

Popular posts from this blog

കവിത..... വള്ളംകളി

എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ്  തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും.                     ----------------------------------             താന്നിപ്പാടം ശശി -------------------------------------------

കവിത...... ആത്മനൊമ്പരം

കൊണ്ടുപോയി കൊടുക്കെടി കെട്ട്യോനിതു മീനും ചോറും തണ്ടുകാട്ടി നടന്നിട്ടു കിട്ടിയതല്ലേ വാഴത്തടപോലെ രണ്ടു കാലുകളും വെട്ടിയിട്ടാ ചോരച്ചാലിൽച്ചവിട്ടിയ നെഞ്ചിൽപ്പതിക്കേ ഉൾക്കൂട്ടിലെ കിളിയപ്പോൾ ഞെരങ്ങിയോ ബോധം പോയി ചത്തപോലെ കണ്ടിട്ടാവാം തിരിച്ചുപോയി ചോരവാർന്നു കിടന്നല്ലോ കൊണ്ടുപോകാനാരുണ്ടായി നിലയ്ക്കൊക്കാ ഞങ്ങൾതന്നെ വേണ്ടിവന്നില്ലേ സ്ത്രീധനത്തിൻ കുറവതു പറഞ്ഞിത്രകാലമവൻ സ്വൈര്യമായിക്കഴിയുവാനനുവദിച്ചോ തട്ടുംമുട്ടും നീയും കൊണ്ടു ആ വകയിലൊരുപാടു കെട്ട്യോനായിപ്പോയെന്നോർത്തു സഹിച്ചതല്ലേ തുന്നിച്ചേർത്തു കാലുരണ്ടും അന്നുതൊട്ടു ചെലവെല്ലാം ഇല്ലായ്മയിലുണ്ടാക്കിയും ചെയ്തുപോരുന്നു ഞെട്ടുപോയാലേതു കായും നേരെചോട്ടിൽ ചെന്നു വീഴും അതിനൊരു മാറ്റമിന്നും കേട്ടിട്ടില്ലെങ്ങും.                                         --------------------------------          താന്നിപ്പാടം ശശി -------------------------------------

കന്നിഗർഭം

പണ്ടുപണ്ടിപ്രകാരം പറഞ്ഞുവോ ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം നാട്ടുപാതയിൽ നാം പണ്ട് നിന്നിട്ടാ സ്വപ്നലോകം പണിഞ്ഞിടും നാളിലോ ഇഷ്ടപ്രേയസ്സീ നീയെന്റെ ചാരത്ത് ആത്മരോമാഞ്ചമേകുന്ന വേളയിൽ വാക്കുചൊല്ലാത്തതാകട്ടെയെങ്കിലും മോഹം സാധിപ്പതുണ്ടെന്നു ബോദ്ധ്യമായ് ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം ശങ്ക വേണ്ടാ പറഞ്ഞീടണം പ്രിയേ.. ' എങ്കിൽ കേൾക്കന്റെ ജീവന്റെ വെട്ടമേ' കൊഞ്ചും കുഞ്ഞായി ചെമ്മേ മൊഴിഞ്ഞവൾ നല്ല നെയ്യുള്ള പോത്തിന്റിറച്ചിയും ഉപ്പിൽ മുക്കാൻ പുളിക്കുന്ന മാങ്ങയും അറ്റം പല്ലാൽ കടിച്ചിട്ടു മോന്തുവാൻ നെല്ല് പാലുള്ള പാകത്തിലേകണം.                      --------------------------------------                താന്നിപ്പാടം ശശി ----------------------------------------------