Skip to main content

മദ്യം മരുന്നല്ല..ഭാഗം രണ്ട്.

     പുറത്തെ കാല്‍പ്പെരുമാറ്റം കേട്ട് അകത്ത് അമ്മയും മകളും തപ്പിപ്പിടഞ്ഞ് എഴുന്നേറ്റ് തിക്കും തിരക്കും കൂട്ടി.
'എന്തൊരു പണിയാ കാണിച്ചത്.'      വൈദ്യരുടെ ഭാര്യ മുന്‍ വശത്തെ വാതില്‍ തുറന്ന് പുറത്ത് എത്തുമ്പോഴേക്കും പരിഭവത്തിന്റെ ഭാണ്ഡം അഴിഞ്ഞു തൂവിപ്പോയി.
'ആണയിട്ട് പറഞ്ഞല്ലേ പോയത്.എന്നിട്ട്....മനുഷ്യനെ തീ തീറ്റിക്കാനായിട്ട്...'

     തോളത്ത് വച്ച കൈ അവര്‍ പെട്ടെന്ന് വലിച്ചു.മൂക്കു വിടര്‍ത്തി പാതി വലിച്ചു നിര്‍ത്തിയ ശ്വാസം എടുത്തതിലും വേഗത്തില്‍ അവര്‍ പുറത്തേക്ക് ചീറ്റി.
'ഇന്നും മൂത്രത്തില്‍ കുളിച്ചാണല്ലേ വരവ്..'
ചന്ദ്രന്റെ ഒാട്ടോ അയച്ചു കൊണ്ടു വന്നതാ.ബാറുകാര് പറഞ്ഞിട്ട്.'       കൃഷ്ണനുണ്ണി ഇടപെട്ടു.
'വള പണയം വെച്ചതില്‍ ബാക്കി വല്ലതും ഉണ്ടോന്നു കൂടി ചോദിക്ക്.'
     മകന്‍ പറഞ്ഞതു പക്ഷേ വൈദ്യരുടെ ഭാര്യ കേട്ടതായി ഭാവിച്ചില്ല.
'മോളെ ചൂടായി കിടക്കണ വെള്ളമെടുത്ത് വേഗം കുളിമുറിയിലേക്ക് വയ്ക്ക്.കുളിച്ചിട്ടാകാം അച്ഛന് ഭക്ഷണം.'
'എന്താ ഭാര്‍ഗ്ഗവി.ഞാനിങ്ങനെ.'
തൊഴുതു പിടിച്ചു നില്‍ക്കുന്ന വൈദ്യരുടെ കൈത്തണ്ട അന്നും ഒരു അടക്കിയ തേങ്ങലോടെ ഭാര്യ വിടര്‍ത്തി മാറ്റി.വൈദ്യരുടെ കണ്ണില്‍ കെട്ടി നിന്ന കണ്ണീര്‍ പതിവു പോലെ ചാലിട്ട് ഒഴുകുകയും ചെയ്തു.
                              -അവസാനിച്ചു.-

                   --------------------------
     താന്നിപ്പാടം ശശി
------------------------

Comments

Popular posts from this blog

കവിത..... വള്ളംകളി

എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ്  തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും.                     ----------------------------------             താന്നിപ്പാടം ശശി -------------------------------------------

കവിത...... ആത്മനൊമ്പരം

കൊണ്ടുപോയി കൊടുക്കെടി കെട്ട്യോനിതു മീനും ചോറും തണ്ടുകാട്ടി നടന്നിട്ടു കിട്ടിയതല്ലേ വാഴത്തടപോലെ രണ്ടു കാലുകളും വെട്ടിയിട്ടാ ചോരച്ചാലിൽച്ചവിട്ടിയ നെഞ്ചിൽപ്പതിക്കേ ഉൾക്കൂട്ടിലെ കിളിയപ്പോൾ ഞെരങ്ങിയോ ബോധം പോയി ചത്തപോലെ കണ്ടിട്ടാവാം തിരിച്ചുപോയി ചോരവാർന്നു കിടന്നല്ലോ കൊണ്ടുപോകാനാരുണ്ടായി നിലയ്ക്കൊക്കാ ഞങ്ങൾതന്നെ വേണ്ടിവന്നില്ലേ സ്ത്രീധനത്തിൻ കുറവതു പറഞ്ഞിത്രകാലമവൻ സ്വൈര്യമായിക്കഴിയുവാനനുവദിച്ചോ തട്ടുംമുട്ടും നീയും കൊണ്ടു ആ വകയിലൊരുപാടു കെട്ട്യോനായിപ്പോയെന്നോർത്തു സഹിച്ചതല്ലേ തുന്നിച്ചേർത്തു കാലുരണ്ടും അന്നുതൊട്ടു ചെലവെല്ലാം ഇല്ലായ്മയിലുണ്ടാക്കിയും ചെയ്തുപോരുന്നു ഞെട്ടുപോയാലേതു കായും നേരെചോട്ടിൽ ചെന്നു വീഴും അതിനൊരു മാറ്റമിന്നും കേട്ടിട്ടില്ലെങ്ങും.                                         --------------------------------          താന്നിപ്പാടം ശശി -------------------------------------

കന്നിഗർഭം

പണ്ടുപണ്ടിപ്രകാരം പറഞ്ഞുവോ ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം നാട്ടുപാതയിൽ നാം പണ്ട് നിന്നിട്ടാ സ്വപ്നലോകം പണിഞ്ഞിടും നാളിലോ ഇഷ്ടപ്രേയസ്സീ നീയെന്റെ ചാരത്ത് ആത്മരോമാഞ്ചമേകുന്ന വേളയിൽ വാക്കുചൊല്ലാത്തതാകട്ടെയെങ്കിലും മോഹം സാധിപ്പതുണ്ടെന്നു ബോദ്ധ്യമായ് ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം ശങ്ക വേണ്ടാ പറഞ്ഞീടണം പ്രിയേ.. ' എങ്കിൽ കേൾക്കന്റെ ജീവന്റെ വെട്ടമേ' കൊഞ്ചും കുഞ്ഞായി ചെമ്മേ മൊഴിഞ്ഞവൾ നല്ല നെയ്യുള്ള പോത്തിന്റിറച്ചിയും ഉപ്പിൽ മുക്കാൻ പുളിക്കുന്ന മാങ്ങയും അറ്റം പല്ലാൽ കടിച്ചിട്ടു മോന്തുവാൻ നെല്ല് പാലുള്ള പാകത്തിലേകണം.                      --------------------------------------                താന്നിപ്പാടം ശശി ----------------------------------------------