Skip to main content

മദ്യം മരുന്നല്ല....ഭാഗം ഒന്ന്.

 ഇനി വഴിയില്‍ നില്‍ക്കുന്ന ആളോട് ചോദിക്കുകയല്ലാതെ നിവൃത്തി ഇല്ലെന്ന് പങ്കുണ്ണി വൈദ്യര്‍ക്ക് തീര്‍ച്ചയായി.അന്തസ്സു കെട്ട പണിയാവും.എന്നാലും വേണ്ടില്ല.വൈദ്യര്‍ ചോദിച്ചു.
'പങ്കുണ്ണി വൈദ്യരുടെ വീട്...?'
'എനിയ്ക്കറിയില്ലാ.' മറുപടി സ്വരത്തില്‍ അമര്‍ഷത്തിന്റെ ദുസ്സ്വാദ്.മുഖത്തുള്ളത് വഴി വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ കാണാനും കഴിഞ്ഞില്ല.
'അല്‍പ്പം മദ്യപിച്ചിട്ടുണ്ട്.'
'മനസ്സിലായി.'   അമര്‍ഷത്തിന്റെ കാഠിന്യം കൂടി.
     പങ്കുണ്ണി വൈദ്യരുടെ നിലയും വിലയുമൊക്കെ പോയിട്ടുണ്ട്. അത് നേരാണ്.എന്നുവച്ച് ആ കൈപ്പുണ്യംഅറിയാത്തവരുണ്ടോ ഈ നാട്ടില്‍.മറു നാടുകളിലുമില്ലേ കുറെപ്പേര്‍.അന്ന് വൈദ്യര് ദിവ്യനായിരുന്നു.അതൊന്നും മറക്കരുത്.
     വികരാധീനനായതോടെ വാക്കുകള്‍ ഇരച്ചു വന്നെങ്കിലും ഒന്നും നാവില്‍ തൊട്ടില്ല.നാവിനെ ആരോ ചുരുട്ടി വലിച്ച് അണ്ണാക്കിലേക്ക് തിരുകിവച്ച പോലുണ്ടായിരുന്നു.
ഒന്നും വേണ്ടായിരുന്നു...അരിഷ്ടം കെട്ടുമ്പോള്‍ അതില്‍ അല്‍പ്പം കഞ്ചാവു കൂടി ചേര്‍ത്ത് കെട്ടരുതായിരുന്നു.

     അന്തിയാവോളം രോഗികളെ നോക്കി ക്ഷീണിച്ചു വിശ്രമിക്കുമ്പോള്‍ ആ അരിഷ്ടം ഒരിത്തിരി....ഒന്നും വേണ്ടായിരുന്നു.

     ഇനി ഇപ്പോള്‍ എന്ത് ചെയ്യും.നേരത്തെ കണ്ട ആളെ തന്നെ വൈദ്യര്‍ പിന്നെയും മുന്നില്‍ കണ്ടു.
'വാ...'   ആ നടുക്കുന്ന സ്വരം കേട്ട് വൈദ്യര്‍ ഞെട്ടി.മകന്‍ കൃഷ്ണനുണ്ണിയുടെ പ്രകൃതം തന്നെ.തറുതല പറച്ചിലും ശുണ്ഠിയുമൊക്കെ അതു പോലെ തന്നെ ഉണ്ടല്ലോ...
'വേണ്ട. ഞാന്‍ തനിയെ പൊയ്ക്കോളാം.'
വൈദ്യര്‍ക്ക് അപ്പോള്‍ വാശിയായി.

     കൃഷ്ണനുണ്ണിക്ക് വേണ്ട പണം എങ്ങനെ എങ്കിലും അവന്റെ അമ്മ സംഘടിപ്പിച്ച്  കൊടുത്തിട്ടുണ്ടാകുമെന്ന് വൈദ്യര്‍ നടക്കുന്നതിനിടയില്‍ സമാധാനിക്കാന്‍ ശ്രമിച്ചു.തലേന്ന് പോയെങ്കിലേ ഇന്റര്‍വ്യൂന് സമയത്ത് എത്താനാവൂ എന്നാണല്ലോ പറഞ്ഞത്.

     എങ്കിലും ചെയ്തത് കടുപ്പമായിപ്പോയി.ഉച്ചയ്ക്കിറങ്ങിയ ആള് ഈ പാതിരാ നേരം വരെ....വേണ്ടായിരുന്നു.
ഇത്തിരി നറു നീണ്ടിക്കിഴങ്ങു വാങ്ങാന്‍ ചില്ലറ ഇല്ലാതെ പോയതാണ് കുഴപ്പമായത്.
ബിയറില്‍ തുടങ്ങി...ഉഷ്ണമല്ലേ..

     അവസാനിപ്പിച്ചത് ബാറുകാരാവും.കവലയില്‍ എത്തിച്ചേര്‍ന്നതിലുമുുണ്ട് ഒരു സമസ്യാ.ഒാട്ടോക്കാരന്‍ വിളിച്ചു കയറ്റി.പറയാതെ കവലയില്‍ ഇറക്കി വിടുകയും ചെയ്തു.പണവും ചോദിച്ചില്ല !
 
                 -ശേഷം രണ്ടാം ഭാഗത്തില്‍-
     
                ------------------------
    താന്നിപ്പാടം ശശി.
-----------------------



Comments

Popular posts from this blog

കവിത..... വള്ളംകളി

എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ്  തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും.                     ----------------------------------             താന്നിപ്പാടം ശശി -------------------------------------------

കവിത...... ആത്മനൊമ്പരം

കൊണ്ടുപോയി കൊടുക്കെടി കെട്ട്യോനിതു മീനും ചോറും തണ്ടുകാട്ടി നടന്നിട്ടു കിട്ടിയതല്ലേ വാഴത്തടപോലെ രണ്ടു കാലുകളും വെട്ടിയിട്ടാ ചോരച്ചാലിൽച്ചവിട്ടിയ നെഞ്ചിൽപ്പതിക്കേ ഉൾക്കൂട്ടിലെ കിളിയപ്പോൾ ഞെരങ്ങിയോ ബോധം പോയി ചത്തപോലെ കണ്ടിട്ടാവാം തിരിച്ചുപോയി ചോരവാർന്നു കിടന്നല്ലോ കൊണ്ടുപോകാനാരുണ്ടായി നിലയ്ക്കൊക്കാ ഞങ്ങൾതന്നെ വേണ്ടിവന്നില്ലേ സ്ത്രീധനത്തിൻ കുറവതു പറഞ്ഞിത്രകാലമവൻ സ്വൈര്യമായിക്കഴിയുവാനനുവദിച്ചോ തട്ടുംമുട്ടും നീയും കൊണ്ടു ആ വകയിലൊരുപാടു കെട്ട്യോനായിപ്പോയെന്നോർത്തു സഹിച്ചതല്ലേ തുന്നിച്ചേർത്തു കാലുരണ്ടും അന്നുതൊട്ടു ചെലവെല്ലാം ഇല്ലായ്മയിലുണ്ടാക്കിയും ചെയ്തുപോരുന്നു ഞെട്ടുപോയാലേതു കായും നേരെചോട്ടിൽ ചെന്നു വീഴും അതിനൊരു മാറ്റമിന്നും കേട്ടിട്ടില്ലെങ്ങും.                                         --------------------------------          താന്നിപ്പാടം ശശി -------------------------------------

കന്നിഗർഭം

പണ്ടുപണ്ടിപ്രകാരം പറഞ്ഞുവോ ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം നാട്ടുപാതയിൽ നാം പണ്ട് നിന്നിട്ടാ സ്വപ്നലോകം പണിഞ്ഞിടും നാളിലോ ഇഷ്ടപ്രേയസ്സീ നീയെന്റെ ചാരത്ത് ആത്മരോമാഞ്ചമേകുന്ന വേളയിൽ വാക്കുചൊല്ലാത്തതാകട്ടെയെങ്കിലും മോഹം സാധിപ്പതുണ്ടെന്നു ബോദ്ധ്യമായ് ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം ശങ്ക വേണ്ടാ പറഞ്ഞീടണം പ്രിയേ.. ' എങ്കിൽ കേൾക്കന്റെ ജീവന്റെ വെട്ടമേ' കൊഞ്ചും കുഞ്ഞായി ചെമ്മേ മൊഴിഞ്ഞവൾ നല്ല നെയ്യുള്ള പോത്തിന്റിറച്ചിയും ഉപ്പിൽ മുക്കാൻ പുളിക്കുന്ന മാങ്ങയും അറ്റം പല്ലാൽ കടിച്ചിട്ടു മോന്തുവാൻ നെല്ല് പാലുള്ള പാകത്തിലേകണം.                      --------------------------------------                താന്നിപ്പാടം ശശി ----------------------------------------------