Skip to main content

കഥ.......പിന്നാമ്പുറം.

     വിശ്വാസത്തിനും അവിശ്വാസത്തിനുമിടയിൽ ഞെരുങ്ങിയ വരമ്പിലൂടെ നടക്കുമ്പോൾ രേണുക ഓർത്തു. സാമ്പത്തിക ഭദ്രതയോ സ്ഥാനമാനങ്ങളുള്ള ബന്ധുജനങ്ങളോ ഇതുവരെ രാധികയുടെ സംസാരത്തിൽ കടന്നു വന്നിട്ടില്ല. പിന്നെന്താ ഇന്നു ഇങ്ങനെ..ചിലപ്പോൾ പെട്ടെന്നു ഊറുന്ന പരിഭ്രാന്തി, മ്ലാനത. അല്ലാത്തപ്പോൾ അമിതമായ ആഹ്ലാദം. ഈ പെണ്ണിനെന്താ വട്ടു പിടിച്ചോ !
അവൾ കാണിക്കുന്ന ബന്ധുക്കളുടെ വീടുകൾക്കൊക്കെ എത്ര വലിപ്പമാണ്. ചിലതു കൊട്ടാരങ്ങൾ തന്നെ.
അച്ഛൻ ഡോക്റ്ററും അമ്മ പ്രൊഫസ്സറുമായതിൽ ഊറ്റം ഭാവിച്ചിരുന്ന രേണുകയ്ക്കു സങ്കോചം തോന്നി. ജീവിതത്തിൽ എളിമയാണു വേണ്ടതു. അതിനേ ആദരവു നേടാനൊക്കൂ. രേണുക ആരാധനയോടെയാണു പിന്നെ രാധികയെ കണ്ടത്.
     ' നീയൊരു മുന്നറിയിപ്പുമില്ലാതെ ഇങ്ങനെ വരുമെന്നു ഞാൻ കരുതിയില്ല രേണൂ.'
ബസ്സിറങ്ങുമ്പോൾ സ്റ്റോപ്പിൽ കാത്തു നിന്നിരുന്ന അവൾ പരിഭവപ്പെട്ടതുതന്നെ ആവർത്തിച്ചു.
     ' ഞാൻ പറഞ്ഞില്ലേ രാധികേ, കടുത്ത ഏകാന്തത തോന്നിയപ്പോൾ സഹികെട്ടു ഓടിപ്പോന്നതാണ്. കോളേജുണ്ടായിരുന്നെങ്കിൽ പ്രശ്നമില്ലായിരുന്നു. നമുക്കു വെക്കേഷനായിപ്പോയില്ലേ. നിനക്കറിയോ ഇന്നലെ രാത്രിയും അച്ഛൻ ഉണ്ടായിരുന്നില്ല; അമ്മയും വന്നില്ല. എല്ലാം ഞാൻ വിശദമായി പറയാം. '
അവർ ഒരു നടപ്പുവഴിയിലേക്കു തിരിഞ്ഞപ്പോൾ രേണുക ചോദിച്ചു.
' നമ്മളെന്താ ഇതിലേ... '
     'നീ വാ '
രാധിക അല്പം മുന്നിട്ടു നടന്നു. ഒരു വീടിന്റെ പനമ്പുഭിത്തിയിലെ വാതിൽ തട്ടിത്തുറന്നു. അവിടെ ഉണ്ടായിരുന്ന ഒരു പഴയ കട്ടിൽ ചൂണ്ടി അവൾ പറഞ്ഞു.
    ' നീ ഇരിയ്ക്കൂ '
അന്തംവിട്ടു നില്ക്കുന്ന രേണുകയെ നോക്കി അവൾ ഒന്നു ചിരിച്ചു. അത് വലിയ ഒരു തേങ്ങലിനു നാന്ദിയാവുകയായിരുന്നു. രണ്ടുപേരും കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു.
               ---------------------------------------------
      താന്നിപ്പാടം ശശി
-----------------------------------


Comments

Popular posts from this blog

കവിത..... വള്ളംകളി

എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ്  തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും.                     ----------------------------------             താന്നിപ്പാടം ശശി -------------------------------------------

കവിത...... ആത്മനൊമ്പരം

കൊണ്ടുപോയി കൊടുക്കെടി കെട്ട്യോനിതു മീനും ചോറും തണ്ടുകാട്ടി നടന്നിട്ടു കിട്ടിയതല്ലേ വാഴത്തടപോലെ രണ്ടു കാലുകളും വെട്ടിയിട്ടാ ചോരച്ചാലിൽച്ചവിട്ടിയ നെഞ്ചിൽപ്പതിക്കേ ഉൾക്കൂട്ടിലെ കിളിയപ്പോൾ ഞെരങ്ങിയോ ബോധം പോയി ചത്തപോലെ കണ്ടിട്ടാവാം തിരിച്ചുപോയി ചോരവാർന്നു കിടന്നല്ലോ കൊണ്ടുപോകാനാരുണ്ടായി നിലയ്ക്കൊക്കാ ഞങ്ങൾതന്നെ വേണ്ടിവന്നില്ലേ സ്ത്രീധനത്തിൻ കുറവതു പറഞ്ഞിത്രകാലമവൻ സ്വൈര്യമായിക്കഴിയുവാനനുവദിച്ചോ തട്ടുംമുട്ടും നീയും കൊണ്ടു ആ വകയിലൊരുപാടു കെട്ട്യോനായിപ്പോയെന്നോർത്തു സഹിച്ചതല്ലേ തുന്നിച്ചേർത്തു കാലുരണ്ടും അന്നുതൊട്ടു ചെലവെല്ലാം ഇല്ലായ്മയിലുണ്ടാക്കിയും ചെയ്തുപോരുന്നു ഞെട്ടുപോയാലേതു കായും നേരെചോട്ടിൽ ചെന്നു വീഴും അതിനൊരു മാറ്റമിന്നും കേട്ടിട്ടില്ലെങ്ങും.                                         --------------------------------          താന്നിപ്പാടം ശശി -------------------------------------

കന്നിഗർഭം

പണ്ടുപണ്ടിപ്രകാരം പറഞ്ഞുവോ ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം നാട്ടുപാതയിൽ നാം പണ്ട് നിന്നിട്ടാ സ്വപ്നലോകം പണിഞ്ഞിടും നാളിലോ ഇഷ്ടപ്രേയസ്സീ നീയെന്റെ ചാരത്ത് ആത്മരോമാഞ്ചമേകുന്ന വേളയിൽ വാക്കുചൊല്ലാത്തതാകട്ടെയെങ്കിലും മോഹം സാധിപ്പതുണ്ടെന്നു ബോദ്ധ്യമായ് ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം ശങ്ക വേണ്ടാ പറഞ്ഞീടണം പ്രിയേ.. ' എങ്കിൽ കേൾക്കന്റെ ജീവന്റെ വെട്ടമേ' കൊഞ്ചും കുഞ്ഞായി ചെമ്മേ മൊഴിഞ്ഞവൾ നല്ല നെയ്യുള്ള പോത്തിന്റിറച്ചിയും ഉപ്പിൽ മുക്കാൻ പുളിക്കുന്ന മാങ്ങയും അറ്റം പല്ലാൽ കടിച്ചിട്ടു മോന്തുവാൻ നെല്ല് പാലുള്ള പാകത്തിലേകണം.                      --------------------------------------                താന്നിപ്പാടം ശശി ----------------------------------------------