Skip to main content

എന്റെ മുഖപുസ്തക കഥകള്‍...1

പഴയ മോഡല്‍
---------------
     പരസ്യം കണ്ട് കാര്‍ വാങ്ങാന്‍ വന്ന പയ്യന്‍ വിലപേശി പോയതിന്റെ മൂന്നാം നാള്‍ പത്മിനി അപ്രത്യക്ഷയായി.
പോലീസില്‍ പരാതി കൊടുക്കാന്‍ ഒരുങ്ങുമ്പോള്‍ ഫോണ്‍ വന്നു.
' സോറി അങ്കിള്‍ എനിയ്ക്കിത് ചെയ്യേണ്ടി വന്നു.അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയി '
' സാരമില്ല മോനെ.'  അയാള്‍ ആശ്വസിപ്പിച്ചു.ചെറുക്കന്റെ നെടുവീര്‍പ്പ് അയാള്‍ അപ്പോള്‍ വ്യക്തമായി കേട്ടു.
' വില്‍പ്പനയ്ക്ക് പറ്റാത്തതല്ലേ മോനെ '
അയാള്‍ ആശ്വാസ വാക്കുകള്‍ പിന്നെയും ചൊരിഞ്ഞു.
' ഇനി ഏതായാലും ഉള്ളതു പറയാം.എഞ്ചിന്‍ കണ്ടീഷന്‍ വളരെ മോശമാണ്.മൈലേജും തീരെ കുറവ്.ബോഡിയിലെ സ്ക്രാച്ചസ് കണ്ടിരിക്കുമല്ലോ.സ്റ്റിയറിംഗ് വീലിന്റെ തകരാറു കൊണ്ടാണ് അത്.പിന്നെ  ഇറക്കുമതി ചെയ്ത പോളീഷ് ഉപയോഗിക്കുന്നതു കൊണ്ട് ആരും കുറ്റം പറയില്ലെന്നേയുള്ളൂ '

     ഒാരോന്നു കേള്‍ക്കുമ്പോഴുമുള്ള ചെറുക്കന്റെ പിരിമുറുക്കം അയാളുടെ കാതുകള്‍ ഒപ്പി എടുക്കുന്നുണ്ടായിരുന്നു.
 ' ഒരു ഫോര്‍ത്ത് ഒാണര്‍ ഉപദേശിക്കുകയാണെന്ന് കരുതരുത്.മോന് എന്തിനാ ഈ സെവന്റി മോഡല്‍.അച്ഛന് കൊടുക്ക്.'
     അതിലെ ഊന്നല്‍ ചെറുക്കനെ അസ്വസഥനാക്കി.
' അങ്കിള്‍ എന്തൊക്കെയാണ് ഈ പറയുന്നത് '
ചെറുക്കന്റെ നീരസം കലര്‍ന്ന പരിഭവം അയാള്‍ നന്നായി ആസ്വദിച്ചു.
' ഇനിയും മനസ്സിലായില്ലേ മോനെ.പറയാം.മോന്‍ കൊണ്ടു പോയത് എന്റെ മോളെയല്ല ഭാര്യയെയാണ് '

                  ---------------
       താന്നിപ്പാടം ശശി.
----------------------

Comments

Popular posts from this blog

കവിത..... വള്ളംകളി

എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ്  തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും.                     ----------------------------------             താന്നിപ്പാടം ശശി -------------------------------------------

കവിത...... ആത്മനൊമ്പരം

കൊണ്ടുപോയി കൊടുക്കെടി കെട്ട്യോനിതു മീനും ചോറും തണ്ടുകാട്ടി നടന്നിട്ടു കിട്ടിയതല്ലേ വാഴത്തടപോലെ രണ്ടു കാലുകളും വെട്ടിയിട്ടാ ചോരച്ചാലിൽച്ചവിട്ടിയ നെഞ്ചിൽപ്പതിക്കേ ഉൾക്കൂട്ടിലെ കിളിയപ്പോൾ ഞെരങ്ങിയോ ബോധം പോയി ചത്തപോലെ കണ്ടിട്ടാവാം തിരിച്ചുപോയി ചോരവാർന്നു കിടന്നല്ലോ കൊണ്ടുപോകാനാരുണ്ടായി നിലയ്ക്കൊക്കാ ഞങ്ങൾതന്നെ വേണ്ടിവന്നില്ലേ സ്ത്രീധനത്തിൻ കുറവതു പറഞ്ഞിത്രകാലമവൻ സ്വൈര്യമായിക്കഴിയുവാനനുവദിച്ചോ തട്ടുംമുട്ടും നീയും കൊണ്ടു ആ വകയിലൊരുപാടു കെട്ട്യോനായിപ്പോയെന്നോർത്തു സഹിച്ചതല്ലേ തുന്നിച്ചേർത്തു കാലുരണ്ടും അന്നുതൊട്ടു ചെലവെല്ലാം ഇല്ലായ്മയിലുണ്ടാക്കിയും ചെയ്തുപോരുന്നു ഞെട്ടുപോയാലേതു കായും നേരെചോട്ടിൽ ചെന്നു വീഴും അതിനൊരു മാറ്റമിന്നും കേട്ടിട്ടില്ലെങ്ങും.                                         --------------------------------          താന്നിപ്പാടം ശശി -------------------------------------

കന്നിഗർഭം

പണ്ടുപണ്ടിപ്രകാരം പറഞ്ഞുവോ ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം നാട്ടുപാതയിൽ നാം പണ്ട് നിന്നിട്ടാ സ്വപ്നലോകം പണിഞ്ഞിടും നാളിലോ ഇഷ്ടപ്രേയസ്സീ നീയെന്റെ ചാരത്ത് ആത്മരോമാഞ്ചമേകുന്ന വേളയിൽ വാക്കുചൊല്ലാത്തതാകട്ടെയെങ്കിലും മോഹം സാധിപ്പതുണ്ടെന്നു ബോദ്ധ്യമായ് ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം ശങ്ക വേണ്ടാ പറഞ്ഞീടണം പ്രിയേ.. ' എങ്കിൽ കേൾക്കന്റെ ജീവന്റെ വെട്ടമേ' കൊഞ്ചും കുഞ്ഞായി ചെമ്മേ മൊഴിഞ്ഞവൾ നല്ല നെയ്യുള്ള പോത്തിന്റിറച്ചിയും ഉപ്പിൽ മുക്കാൻ പുളിക്കുന്ന മാങ്ങയും അറ്റം പല്ലാൽ കടിച്ചിട്ടു മോന്തുവാൻ നെല്ല് പാലുള്ള പാകത്തിലേകണം.                      --------------------------------------                താന്നിപ്പാടം ശശി ----------------------------------------------