Skip to main content

ബന്ധങ്ങള്‍ അറ്റു പോവില്ല......മൂന്നാം ഭാഗം.

     ഉറക്കത്തില്‍ കണ്ട ഷിപ്പിന്റെ ആകൃതിയിലുള്ള വീട് യാഥാര്‍തഥ്യമാക്കി അതില്‍ താമസം തുടങ്ങിയതിന്റെ അഭിമാനം സായ്ബിന്റെ വാക്കുകളില്‍ കടന്നു കൂടാറുള്ളത് അയാള്‍ ഒാര്‍ത്തു.
     നോക്കുമ്പോള്‍ അരമതിലില്‍ ചുമരും ചാരി ഏതോ ചിന്തയില്‍ ഇരിക്കുകയാണ് സായ്ബ്.കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം പക്ഷേ പെട്ടെന്നു മങ്ങി.എത്തി നോക്കി വന്ന മിസ്സിയുടെ മുഖത്തും അപ്രതീക്ഷിതമായ ഒരു മങ്ങല്‍ പെട്ടെന്നു ഉണ്ടായോ.!
     സംശയം നീളും മുമ്പു തന്നെ അവര്‍ സമനില വീണ്ടെടുത്തു കഴിഞ്ഞിരുന്നു.ക്ഷേമാന്വേഷണങ്ങളില്‍ മുന്നിട്ടു നില്‍ക്കാന്‍ അവര്‍ മത്സരിക്കുന്ന പോലെയും അയാള്‍ക്കു തോന്നി.
     സല്‍ക്കാരങ്ങളൊക്കെ കഴിഞ്ഞു പോരുമ്പോള്‍ സായ്ബും കൂടെ കൂടി.എന്തോ പറയാന്‍ ധൃതി കൂട്ടുന്ന പോലെ ആ മുഖഭാവം കാണമ്പോഴൊക്കെ അയാള്‍ക്കു  തോന്നാന്‍ തുടങ്ങി.മിസ്സിയുടെ പേരു പറഞ്ഞ് ഒരു ഫുള്‍ ബോട്ടില്‍ ആവശ്യപ്പെടുമെന്ന് അയാള്‍ക്കു തോന്നി.
     പക്ഷേ അതായിരുന്നില്ല കാര്യം.ലെസ്ലി സുഹൃത്തിനെ കണ്ടു നിന്നപ്പോഴുണ്ടായ അകലം പ്രയോജനപ്പെടുത്തി സായ്ബ് സ്വരം താഴ്ത്തി പറഞ്ഞു.
'ഞങ്ങളെക്കുറിച്ചൊന്നും ഹൗസ് ഒാണറോട് പറയരുത്.പ്ളീസ് '
അപ്രതീക്ഷിതമായ ആ അപേക്ഷയില്‍ അയാള്‍ തളര്‍ന്നു പോയി.പൊങ്ങച്ചം ഇവിടെയും ഏറെ എഴുന്നെള്ളിച്ചു കാണും സായ്ബ് എന്ന് അയാള്‍ക്ക് ഉറപ്പായി.പോരുന്ന വഴി ലെ സ്ലിയോട് എല്ലാം പറഞ്ഞു പോയെന്ന് അയാള്‍ പറഞ്ഞില്ല.
     സായ്ബിനെ കുറിച്ച് ഒാരോ കാര്യങ്ങള്‍ പറയുമ്പോഴും ആള് മാറിയോ ആള് മാറിയോയെന്ന് ലെസ്ലി സംശയിച്ചത് വെറുതെയല്ലെന്ന് അയാള്‍ക്കു മനസ്സിലായി.
     മടക്കയാത്രയില്‍ അവര്‍ തനിച്ച് ആയപ്പോള്‍ അയാള്‍ പറഞ്ഞു.
'ലെസ്ലി ഞാന്‍ പറഞ്ഞ കാര്യങ്ങളൊന്നും മറ്റാരോടും പറയരുത്.വീട്ടുകാരോടു പോലും.'
ലെസ്ലി അത് സമ്മതിച്ചു.എന്നാലും ലെസ്ലിക്ക് അതു വരെ അവരെക്കുറിച്ചുണ്ടായിരുന്ന മതിപ്പില്‍ കുറവു വരുമല്ലോ എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക് വ്യസനം തോന്നി.

                      -----നാലാം ഭാഗത്തില്‍ തുടരും ---

          ----------------
   താന്നിപ്പാടം ശശി.
---------------------

Comments

Popular posts from this blog

കവിത..... വള്ളംകളി

എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ്  തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും.                     ----------------------------------             താന്നിപ്പാടം ശശി -------------------------------------------

കവിത...... ആത്മനൊമ്പരം

കൊണ്ടുപോയി കൊടുക്കെടി കെട്ട്യോനിതു മീനും ചോറും തണ്ടുകാട്ടി നടന്നിട്ടു കിട്ടിയതല്ലേ വാഴത്തടപോലെ രണ്ടു കാലുകളും വെട്ടിയിട്ടാ ചോരച്ചാലിൽച്ചവിട്ടിയ നെഞ്ചിൽപ്പതിക്കേ ഉൾക്കൂട്ടിലെ കിളിയപ്പോൾ ഞെരങ്ങിയോ ബോധം പോയി ചത്തപോലെ കണ്ടിട്ടാവാം തിരിച്ചുപോയി ചോരവാർന്നു കിടന്നല്ലോ കൊണ്ടുപോകാനാരുണ്ടായി നിലയ്ക്കൊക്കാ ഞങ്ങൾതന്നെ വേണ്ടിവന്നില്ലേ സ്ത്രീധനത്തിൻ കുറവതു പറഞ്ഞിത്രകാലമവൻ സ്വൈര്യമായിക്കഴിയുവാനനുവദിച്ചോ തട്ടുംമുട്ടും നീയും കൊണ്ടു ആ വകയിലൊരുപാടു കെട്ട്യോനായിപ്പോയെന്നോർത്തു സഹിച്ചതല്ലേ തുന്നിച്ചേർത്തു കാലുരണ്ടും അന്നുതൊട്ടു ചെലവെല്ലാം ഇല്ലായ്മയിലുണ്ടാക്കിയും ചെയ്തുപോരുന്നു ഞെട്ടുപോയാലേതു കായും നേരെചോട്ടിൽ ചെന്നു വീഴും അതിനൊരു മാറ്റമിന്നും കേട്ടിട്ടില്ലെങ്ങും.                                         --------------------------------          താന്നിപ്പാടം ശശി -------------------------------------

കന്നിഗർഭം

പണ്ടുപണ്ടിപ്രകാരം പറഞ്ഞുവോ ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം നാട്ടുപാതയിൽ നാം പണ്ട് നിന്നിട്ടാ സ്വപ്നലോകം പണിഞ്ഞിടും നാളിലോ ഇഷ്ടപ്രേയസ്സീ നീയെന്റെ ചാരത്ത് ആത്മരോമാഞ്ചമേകുന്ന വേളയിൽ വാക്കുചൊല്ലാത്തതാകട്ടെയെങ്കിലും മോഹം സാധിപ്പതുണ്ടെന്നു ബോദ്ധ്യമായ് ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം ശങ്ക വേണ്ടാ പറഞ്ഞീടണം പ്രിയേ.. ' എങ്കിൽ കേൾക്കന്റെ ജീവന്റെ വെട്ടമേ' കൊഞ്ചും കുഞ്ഞായി ചെമ്മേ മൊഴിഞ്ഞവൾ നല്ല നെയ്യുള്ള പോത്തിന്റിറച്ചിയും ഉപ്പിൽ മുക്കാൻ പുളിക്കുന്ന മാങ്ങയും അറ്റം പല്ലാൽ കടിച്ചിട്ടു മോന്തുവാൻ നെല്ല് പാലുള്ള പാകത്തിലേകണം.                      --------------------------------------                താന്നിപ്പാടം ശശി ----------------------------------------------