Skip to main content

ബന്ധങ്ങള്‍ അറ്റു പോവില്ല........നാലാം ഭാഗം..

     ലെസ്ലി ജോലി സംബന്ധമായി സംസഥാനം വിടുകയും അയാള്‍ മറ്റൊരിടത്തേക്ക് മാറ്റപ്പെടുകയും ചെയ്തതോടെ ബന്ധം പിന്നെയും മുറിഞ്ഞു പോയി.
    പിന്നെ പുതിയ ഒാഫീസ്സില്‍ വന്നതോടെ ആ ബന്ധം വീണ്ടും തുടങ്ങിയിരിക്കുന്നു.
'ഞാന്‍ ഫാനി.ഫാനി ഡിക്രൂസ്.ഇപ്പോള്‍ സ്ക്രല്ലില്‍ ടീച്ചറാണ്.ഒാര്‍മ്മയുണ്ടോ '
ഒാഫീസ്സില്‍ കയറിച്ചെന്ന് ഫാനി അങ്ങനെ ചോദിക്കുമ്പോള്‍ അയാള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ ആയില്ല.തടിച്ചു കൊഴുത്ത് ഫാനി വല്ലാതെ മാറിപ്പോയിരിക്കുന്നു.അല്പം കൂടി ശ്രമിച്ചിരുന്നെങ്കില്‍ അയാള്‍ക്ക് മനസ്സിലായില്ലെന്ന് പറയേണ്ടി വരുമായിരുന്നില്ലെന്നും തോന്നി.
'കഴിഞ്ഞ രണ്ടു ദിവസമായി ചേട്ടനെ ഞാന്‍ ഒാഫീസ്സില്‍ കാണുന്നുണ്ട് '
ഫാനി ഐസ്ക്രീം നുണയുന്നതിനിടയില്‍ പറഞ്ഞു.
പക്ഷേ സംശയമായിരുന്നു.കഷണ്ടി കയറിയതും വല്ലാതെ തടിച്ചതുമാകാം കാരണം '
അയാള്‍ ചിരിച്ചു.
'അയ്യോ !ബസ് വരുന്നുണ്ട്. ഞാന്‍ പൊയ്ക്കോട്ടെ '
ഫാനി ബാഗ് എടുത്തു തൂക്കി.
'അപ്പോ ഞാന്‍ പറഞ്ഞ പോലെ.വരണം '
ബസ്സില്‍  ഇരുന്ന് ഫാനി കൈ വീശി അകലുമ്പോള്‍ അവള്‍ പറഞ്ഞ വാക്കുകള്‍ അയാള്‍ ഒാര്‍ക്കുകയായിരുന്നു.
നാളെ ഡാഡിയുടെ ആണ്ടാണ്.വരണമെന്ന് പ്രത്യേകം പറഞ്ഞതായി മമ്മി പറയാന്‍ പറഞ്ഞു.ഒപ്പം ഞാനും ക്ഷണിക്കുന്നു.
     പോകണം. പോകാതിരിക്കാന്‍ ആവില്ല.മിസ്സി തന്റെ പോറ്റമ്മയാണെന്ന് കരുതിയിട്ടുണ്ട് പലപ്പോഴും.പക്ഷേ അവഗണിച്ചു.ആ നോവ് അയാളെ അലട്ടാന്‍ തുടങ്ങി.ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് വാത്സല്യം നുകര്‍ന്നിട്ടുണ്ടല്ലോ യെന്ന് അയാള്‍ അപ്പോള്‍ ഒരു കുറ്റബോധത്തോടെ ഒാര്‍ത്തു.

                 അവസാനിച്ചു.


     ------------------
താന്നിപ്പാടം ശശി.
-----------------

Comments

Popular posts from this blog

കവിത..... വള്ളംകളി

എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ്  തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും.                     ----------------------------------             താന്നിപ്പാടം ശശി -------------------------------------------

കവിത...... ആത്മനൊമ്പരം

കൊണ്ടുപോയി കൊടുക്കെടി കെട്ട്യോനിതു മീനും ചോറും തണ്ടുകാട്ടി നടന്നിട്ടു കിട്ടിയതല്ലേ വാഴത്തടപോലെ രണ്ടു കാലുകളും വെട്ടിയിട്ടാ ചോരച്ചാലിൽച്ചവിട്ടിയ നെഞ്ചിൽപ്പതിക്കേ ഉൾക്കൂട്ടിലെ കിളിയപ്പോൾ ഞെരങ്ങിയോ ബോധം പോയി ചത്തപോലെ കണ്ടിട്ടാവാം തിരിച്ചുപോയി ചോരവാർന്നു കിടന്നല്ലോ കൊണ്ടുപോകാനാരുണ്ടായി നിലയ്ക്കൊക്കാ ഞങ്ങൾതന്നെ വേണ്ടിവന്നില്ലേ സ്ത്രീധനത്തിൻ കുറവതു പറഞ്ഞിത്രകാലമവൻ സ്വൈര്യമായിക്കഴിയുവാനനുവദിച്ചോ തട്ടുംമുട്ടും നീയും കൊണ്ടു ആ വകയിലൊരുപാടു കെട്ട്യോനായിപ്പോയെന്നോർത്തു സഹിച്ചതല്ലേ തുന്നിച്ചേർത്തു കാലുരണ്ടും അന്നുതൊട്ടു ചെലവെല്ലാം ഇല്ലായ്മയിലുണ്ടാക്കിയും ചെയ്തുപോരുന്നു ഞെട്ടുപോയാലേതു കായും നേരെചോട്ടിൽ ചെന്നു വീഴും അതിനൊരു മാറ്റമിന്നും കേട്ടിട്ടില്ലെങ്ങും.                                         --------------------------------          താന്നിപ്പാടം ശശി -------------------------------------

കന്നിഗർഭം

പണ്ടുപണ്ടിപ്രകാരം പറഞ്ഞുവോ ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം നാട്ടുപാതയിൽ നാം പണ്ട് നിന്നിട്ടാ സ്വപ്നലോകം പണിഞ്ഞിടും നാളിലോ ഇഷ്ടപ്രേയസ്സീ നീയെന്റെ ചാരത്ത് ആത്മരോമാഞ്ചമേകുന്ന വേളയിൽ വാക്കുചൊല്ലാത്തതാകട്ടെയെങ്കിലും മോഹം സാധിപ്പതുണ്ടെന്നു ബോദ്ധ്യമായ് ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം ശങ്ക വേണ്ടാ പറഞ്ഞീടണം പ്രിയേ.. ' എങ്കിൽ കേൾക്കന്റെ ജീവന്റെ വെട്ടമേ' കൊഞ്ചും കുഞ്ഞായി ചെമ്മേ മൊഴിഞ്ഞവൾ നല്ല നെയ്യുള്ള പോത്തിന്റിറച്ചിയും ഉപ്പിൽ മുക്കാൻ പുളിക്കുന്ന മാങ്ങയും അറ്റം പല്ലാൽ കടിച്ചിട്ടു മോന്തുവാൻ നെല്ല് പാലുള്ള പാകത്തിലേകണം.                      --------------------------------------                താന്നിപ്പാടം ശശി ----------------------------------------------