Skip to main content

എന്റെ മുഖപുസ്തക കഥകള്‍....3

                         സായാഹ്നം.
               ...................................

     ആറര മണിയോടെ ആദ്യം എത്തുക മരുമകളുടെ സ്കൂട്ടറാണ്.അത് കഴിഞ്ഞാണ് മകന്റെ ബൈക്ക് എത്തുക.പേരമകന്റെ കാര്‍ എത്താന്‍ രാത്രി പിന്നെയും വൈകും.
     എപ്പോഴും എല്ലാവരും എന്തെങ്കിലും കാരണം പറഞ്ഞ് പതിവു തെറ്റിച്ചാണ് എത്തുക.ഇന്നും വൈകുമെന്ന് തന്നെ വൃദ്ധ കണക്കു കൂട്ടി.കല്യാണ വിരുന്ന് കഴിഞ്ഞു വേണമല്ലോ എത്താന്‍.
     ഒരു സ്വിച്ചിട്ടാല്‍ ടിവി പ്രവര്‍ത്തിക്കും.മറ്റൊരു സ്വിച്ച് ഇട്ടാല്‍ അത്യവശ്യം വെളിച്ചം ചുറ്റുപാടും കിട്ടും.അതിലപ്പുറം ഒന്നും വേണ്ടെന്ന് അവര്‍ തീരുമാനിച്ചിട്ട് വര്‍ഷങ്ങള്‍ പലതായി.
     മുന്‍ വശത്തെ വാതില്‍ അടച്ചു കഴിഞ്ഞാല്‍ കിടപ്പുമുറിയിലും സ്വീകരണമുറിയിലുമായി കഴിയാം.പിന്നെയുള്ള മുറികള്‍ പൂട്ടി തന്നെ കിടക്കും.കിടന്നും ഇരുന്നും അപ്പപ്പോള്‍ തുറക്കുന്ന  മനസ്സിന്റെ ഉള്ളറകളില്‍ ആകുലതകളും ഉല്‍ക്കണ്ഠകളും നിറയ്ക്കാം.
     ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധകളെ ഉന്നം വച്ച് കവര്‍ച്ചാ സംഘങ്ങള്‍...വൃദ്ധയെ തലക്കടിച്ച് കൊന്ന് ആഭരണങ്ങള്‍ കവര്‍ന്നു....
     വാര്‍ത്തകള്‍ കേട്ടത് ഒാര്‍ത്തപ്പോള്‍ പെരുവിരലില്‍ നിന്നും കയറിയ പെരുപ്പ് തലച്ചോറും കടന്നു പോയെന്ന് വൃദ്ധയ്ക്കു തോന്നി.
     ഒരു ധൈര്യത്തിന് ടിവി ഒാണ്‍ ചെയ്തു.ടിവിയുടെ ശബ്ദം കൊണ്ട് അപശബ്ദങ്ങള്‍ കേള്‍ക്കാതെ കഴിക്കാമല്ലോ.

                    -----------------
       താന്നിപ്പാടം ശശി.
  ---------------------

Comments

Popular posts from this blog

കവിത..... വള്ളംകളി

എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ്  തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും.                     ----------------------------------             താന്നിപ്പാടം ശശി -------------------------------------------

കവിത...... ആത്മനൊമ്പരം

കൊണ്ടുപോയി കൊടുക്കെടി കെട്ട്യോനിതു മീനും ചോറും തണ്ടുകാട്ടി നടന്നിട്ടു കിട്ടിയതല്ലേ വാഴത്തടപോലെ രണ്ടു കാലുകളും വെട്ടിയിട്ടാ ചോരച്ചാലിൽച്ചവിട്ടിയ നെഞ്ചിൽപ്പതിക്കേ ഉൾക്കൂട്ടിലെ കിളിയപ്പോൾ ഞെരങ്ങിയോ ബോധം പോയി ചത്തപോലെ കണ്ടിട്ടാവാം തിരിച്ചുപോയി ചോരവാർന്നു കിടന്നല്ലോ കൊണ്ടുപോകാനാരുണ്ടായി നിലയ്ക്കൊക്കാ ഞങ്ങൾതന്നെ വേണ്ടിവന്നില്ലേ സ്ത്രീധനത്തിൻ കുറവതു പറഞ്ഞിത്രകാലമവൻ സ്വൈര്യമായിക്കഴിയുവാനനുവദിച്ചോ തട്ടുംമുട്ടും നീയും കൊണ്ടു ആ വകയിലൊരുപാടു കെട്ട്യോനായിപ്പോയെന്നോർത്തു സഹിച്ചതല്ലേ തുന്നിച്ചേർത്തു കാലുരണ്ടും അന്നുതൊട്ടു ചെലവെല്ലാം ഇല്ലായ്മയിലുണ്ടാക്കിയും ചെയ്തുപോരുന്നു ഞെട്ടുപോയാലേതു കായും നേരെചോട്ടിൽ ചെന്നു വീഴും അതിനൊരു മാറ്റമിന്നും കേട്ടിട്ടില്ലെങ്ങും.                                         --------------------------------          താന്നിപ്പാടം ശശി -------------------------------------

കന്നിഗർഭം

പണ്ടുപണ്ടിപ്രകാരം പറഞ്ഞുവോ ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം നാട്ടുപാതയിൽ നാം പണ്ട് നിന്നിട്ടാ സ്വപ്നലോകം പണിഞ്ഞിടും നാളിലോ ഇഷ്ടപ്രേയസ്സീ നീയെന്റെ ചാരത്ത് ആത്മരോമാഞ്ചമേകുന്ന വേളയിൽ വാക്കുചൊല്ലാത്തതാകട്ടെയെങ്കിലും മോഹം സാധിപ്പതുണ്ടെന്നു ബോദ്ധ്യമായ് ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം ശങ്ക വേണ്ടാ പറഞ്ഞീടണം പ്രിയേ.. ' എങ്കിൽ കേൾക്കന്റെ ജീവന്റെ വെട്ടമേ' കൊഞ്ചും കുഞ്ഞായി ചെമ്മേ മൊഴിഞ്ഞവൾ നല്ല നെയ്യുള്ള പോത്തിന്റിറച്ചിയും ഉപ്പിൽ മുക്കാൻ പുളിക്കുന്ന മാങ്ങയും അറ്റം പല്ലാൽ കടിച്ചിട്ടു മോന്തുവാൻ നെല്ല് പാലുള്ള പാകത്തിലേകണം.                      --------------------------------------                താന്നിപ്പാടം ശശി ----------------------------------------------