Skip to main content

പാത വക്കിലെ മാലാഖമാര്‍. ഭാഗം..ഒന്ന്.

     കാരണവരുടെ ശബ്ദത്തിന്റെ ചെറിയ ഒരംശം മാത്രമേ പുറത്തു വരുന്നുണ്ടായിരുന്നുള്ളൂ എന്നാണ് അവര്‍ക്ക് അതുവരെ കിട്ടിയിരുന്ന അറിവ്.ചെവി വളരെ അടുപ്പിച്ചു പിടിച്ചാണ് നേഴ്സുമാര്‍ അത് കേട്ടിരുന്നതെന്നും അറിഞ്ഞിരുന്നു.ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ടായിരിക്കണം.ഡോക്ടറുടെ സംസാരത്തില്‍ നിന്നും അവര്‍ മനസ്സിലാക്കിയത് അങ്ങനെയാണ്.

     ഇരുന്നും കൂടി നിന്നും ധാരാളം പേര്‍ സര്‍ക്കാര്‍ ആശുപത്രിയുടെ മുറ്റത്തും വരാന്തയിലുമായി ഉണ്ടായിരുന്നു.കൈക്കുലി മുതല്‍ രക്തദാനം വരെ അവിടെചര്‍ച്ച ചെയ്യുന്നുണ്ടാവണം.ആകുലതകളും വ്യാകുലതകളും മാത്രമുള്ള ഭിന്ന മുഖങ്ങളും അവിടെ മിന്നി മറയുന്നുണ്ടായിരുന്നു.
'ശംഭു വന്നോ '
'ആരാ ശംഭു.അറിയ്വേ '  അതും മങ്ങിയ പ്രതീക്ഷയോടെ വരാന്തയിലേക്ക് നീട്ടി എറിയപ്പെട്ടു.
'സൗദം വന്നോ '
ആരാ സൗദം'   അതും അങ്ങനെ തന്നെ വരാന്തയില്‍ എത്തി അന്തരീക്ഷത്തില്‍ വിലയം പ്രാപിച്ചു.
'കാരണവരുടെ കൂടെ ആരും ഉണ്ടായിരുന്നില്ല.ഇനി ആരെങ്കിലും കേട്ടറിഞ്ഞ് എത്തണംഎത്തണം '
ഒരാള്‍ ഉടുത്തിരുന്ന കളര്‍ മുണ്ടിലെ വലിയ വട്ടത്തിലുള്ള രക്തക്കറ യാന്ത്രികമെന്നോണം തുടച്ചു കൊണ്ടു പറഞ്ഞു.അപ്പോള്‍ മറ്റൊരാളും അയാളുടെ വസ്ത്രത്തിലും പുരണ്ട രക്തക്കറകള്‍ നോക്കുന്നുണ്ടായിരുന്നു.
'കുഴപ്പമില്ലെന്ന് ഡോക്ടര്‍ പറഞ്ഞല്ലോ.അതുമതി '    അതുവരെ കൈ കെട്ടി ഒതുങ്ങി നിന്നിരുന്ന വേറൊരാള്‍ ചുമരില്‍ ചാ ആശ്വാസം കൊണ്ടു.അയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റിന്റെ ഭാഗത്തും രക്തക്കറ ഉണ്ടായിരുന്നു.ഒരു ബീഡി വലിക്കാനുള്ള ആര്‍ത്തി അയാള്‍ ഒതുക്കുന്നുണ്ടായിരുന്നു.എടുത്ത ബീഡിപ്പൊതി അയാള്‍ മടിയില്‍ തന്നെ തിരുകി.

     ഒരു ആംബുലന്‍സ് അപ്പോള്‍ ഗേറ്റു കടന്നു വന്നു.പിന്നാലെ മൂന്ന് ആഢംബര കാറുകളം.പത്തോളം പേര്‍ ആ കാറുകളില്‍ നിന്നും ധൃതിപിടിച്ചു പുുറത്തിറങ്ങി എങ്ങോട്ടോ കയറിപ്പോയി.എല്ലാ കണ്ണുകളിലും അപ്പോള്‍ ഒരു തിരയിളക്കം ഉണ്ടായതല്ലാതെ ആ അപരിചിതക്കൂട്ടായ്മയില്‍ വാക്കാലുള്ള ചോദ്യങ്ങളൊന്നും ഉണ്ടായില്ല.
               ------------
       താന്നിപ്പാടം ശശി.
----------------------  



Comments

Post a Comment

Popular posts from this blog

കവിത..... വള്ളംകളി

എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ്  തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും.                     ----------------------------------             താന്നിപ്പാടം ശശി -------------------------------------------

കവിത...... ആത്മനൊമ്പരം

കൊണ്ടുപോയി കൊടുക്കെടി കെട്ട്യോനിതു മീനും ചോറും തണ്ടുകാട്ടി നടന്നിട്ടു കിട്ടിയതല്ലേ വാഴത്തടപോലെ രണ്ടു കാലുകളും വെട്ടിയിട്ടാ ചോരച്ചാലിൽച്ചവിട്ടിയ നെഞ്ചിൽപ്പതിക്കേ ഉൾക്കൂട്ടിലെ കിളിയപ്പോൾ ഞെരങ്ങിയോ ബോധം പോയി ചത്തപോലെ കണ്ടിട്ടാവാം തിരിച്ചുപോയി ചോരവാർന്നു കിടന്നല്ലോ കൊണ്ടുപോകാനാരുണ്ടായി നിലയ്ക്കൊക്കാ ഞങ്ങൾതന്നെ വേണ്ടിവന്നില്ലേ സ്ത്രീധനത്തിൻ കുറവതു പറഞ്ഞിത്രകാലമവൻ സ്വൈര്യമായിക്കഴിയുവാനനുവദിച്ചോ തട്ടുംമുട്ടും നീയും കൊണ്ടു ആ വകയിലൊരുപാടു കെട്ട്യോനായിപ്പോയെന്നോർത്തു സഹിച്ചതല്ലേ തുന്നിച്ചേർത്തു കാലുരണ്ടും അന്നുതൊട്ടു ചെലവെല്ലാം ഇല്ലായ്മയിലുണ്ടാക്കിയും ചെയ്തുപോരുന്നു ഞെട്ടുപോയാലേതു കായും നേരെചോട്ടിൽ ചെന്നു വീഴും അതിനൊരു മാറ്റമിന്നും കേട്ടിട്ടില്ലെങ്ങും.                                         --------------------------------          താന്നിപ്പാടം ശശി -------------------------------------

കന്നിഗർഭം

പണ്ടുപണ്ടിപ്രകാരം പറഞ്ഞുവോ ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം നാട്ടുപാതയിൽ നാം പണ്ട് നിന്നിട്ടാ സ്വപ്നലോകം പണിഞ്ഞിടും നാളിലോ ഇഷ്ടപ്രേയസ്സീ നീയെന്റെ ചാരത്ത് ആത്മരോമാഞ്ചമേകുന്ന വേളയിൽ വാക്കുചൊല്ലാത്തതാകട്ടെയെങ്കിലും മോഹം സാധിപ്പതുണ്ടെന്നു ബോദ്ധ്യമായ് ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം ശങ്ക വേണ്ടാ പറഞ്ഞീടണം പ്രിയേ.. ' എങ്കിൽ കേൾക്കന്റെ ജീവന്റെ വെട്ടമേ' കൊഞ്ചും കുഞ്ഞായി ചെമ്മേ മൊഴിഞ്ഞവൾ നല്ല നെയ്യുള്ള പോത്തിന്റിറച്ചിയും ഉപ്പിൽ മുക്കാൻ പുളിക്കുന്ന മാങ്ങയും അറ്റം പല്ലാൽ കടിച്ചിട്ടു മോന്തുവാൻ നെല്ല് പാലുള്ള പാകത്തിലേകണം.                      --------------------------------------                താന്നിപ്പാടം ശശി ----------------------------------------------