Skip to main content

പാത വക്കിലെ മാലാഖമാര്‍ . -ഭാഗം രണ്ട്.

     സാന്ത്വനത്തിന്റെ കുളിര്‍ക്കാറ്റ് വീണ്ടും അവരെ തഴുകി അവിടെ തന്നെ നിലകൊണ്ടു.
'ഭാര്യേം കൊണ്ട് പല്ലു ഡോക്ടറെ കാണാന്‍ വന്നതാ ഞാന്‍ '
ഐസിയുവിനു മുന്നില്‍ വിവരം തിരക്കിയ ആളോട് ഒരാള്‍ പറഞ്ഞു.
'കൂടെ മോനുണ്ടായിരുന്നു.അവര് വീടെത്തിക്കാണും.റോഡ് കുറുകെ കടക്കാനായിരിക്കണം കാര്‍ന്നോരു വടിയും കുത്തിപ്പിടിച്ച് നിന്നത്.നാലഞ്ചു ചോട് പിന്നെ  വെച്ചു കാണും.ഒരലര്‍ച്ച കേട്ടു.തിരിഞ്ഞു നോക്കുമ്പോഴേക്കും വണ്ടി നിര്‍ത്താതെ പൊയ്ക്കളഞ്ഞു'
അപ്പോ എന്റെ കാര്യം കേക്കണോ '   മറ്റൊരാള്‍ പറഞ്ഞു തുടങ്ങി.
'നടു മിന്നലിനു മരുന്നു വാങ്ങാന്‍ വന്നതാ ഞാന്‍.ഇപ്പ മിന്നല്‍ എങ്ങാടു പോയെന്ന് ഒരു പിടിം ഇല്ല '
അയാളോടൊപ്പം മറ്റുള്ളവരും ചിരിച്ചു.

    അധികം നീണ്ടില്ല പിരിമുറുക്കത്തിന്റേതായ ഒരസ്വസഥത അവരെ പിന്നെയും അലട്ടാന്‍ തുടങ്ങി.ബന്ധുക്കള്‍ ആരെങ്കിലും എത്താതെ എങ്ങനെ പോകും.
ഐസിയുവിന്റെ വാതില്‍ വീണ്ടും തുറയുന്ന കണ്ടപ്പോള്‍ അവര്‍ക്ക് ഉല്‍ക്കണ്ഠയായി.

     ഇനിയും എന്തൊക്കെയാവും പുറത്തു നിന്നും വാങ്ങാന്‍ ഉണ്ടാവുക.കൈയിലുണ്ടായിരുന്ന പണമെല്ലാം ഒാഹരിയിട്ട് ഒാരോന്നും വാങ്ങി തീര്‍ന്നു കഴിഞ്ഞു.

     എത്തിനോക്കുന്ന അവരെയെല്ലാം മറികടന്ന് കാരണവരെയും കൊണ്ട് ഇടനാഴിയിലൂടെ പോകുന്നതാണ് അവര്‍ കണ്ടത്.കൂടെ നേഴ്സുമാരുമുണ്ട്.കാറില്‍ എത്തിയവര്‍ അവരോട് ചേരുന്നതും കണ്ടു.ആംബുലന്‍സിലേക്ക് കയറ്റാനാണെന്ന് മനസ്സിലാക്കാന്‍ അവര്‍ക്കു ബുദ്ധിമുുട്ട് ഉണ്ടായില്‌ല.
'എന്തു പറ്റി .എന്താണ്.'    എത്തും പിടിയും കിട്ടാതെ പരിഭ്രമിച്ച്  ഒപ്പം ഒാടി എത്തി ഒരാള്‍ ചോദിച്ചു.കാറില്‍ വന്നവരുടെ നേരെ നോക്കുമ്പോള്‍ അവരും അവഗണിച്ചു.ചിലരുടെ രൂക്ഷ നോട്ടം കൂടി ആയപ്പോള്‍ ആര്‍ക്കും പിന്നെ ചോദിക്കാനും ധൈര്യമുണ്ടായില്ല.
                  -----------------
          താന്നിപ്പാടം ശശി
   ----------------------

Comments

Popular posts from this blog

കവിത..... വള്ളംകളി

എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ്  തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും.                     ----------------------------------             താന്നിപ്പാടം ശശി -------------------------------------------

കവിത...... ആത്മനൊമ്പരം

കൊണ്ടുപോയി കൊടുക്കെടി കെട്ട്യോനിതു മീനും ചോറും തണ്ടുകാട്ടി നടന്നിട്ടു കിട്ടിയതല്ലേ വാഴത്തടപോലെ രണ്ടു കാലുകളും വെട്ടിയിട്ടാ ചോരച്ചാലിൽച്ചവിട്ടിയ നെഞ്ചിൽപ്പതിക്കേ ഉൾക്കൂട്ടിലെ കിളിയപ്പോൾ ഞെരങ്ങിയോ ബോധം പോയി ചത്തപോലെ കണ്ടിട്ടാവാം തിരിച്ചുപോയി ചോരവാർന്നു കിടന്നല്ലോ കൊണ്ടുപോകാനാരുണ്ടായി നിലയ്ക്കൊക്കാ ഞങ്ങൾതന്നെ വേണ്ടിവന്നില്ലേ സ്ത്രീധനത്തിൻ കുറവതു പറഞ്ഞിത്രകാലമവൻ സ്വൈര്യമായിക്കഴിയുവാനനുവദിച്ചോ തട്ടുംമുട്ടും നീയും കൊണ്ടു ആ വകയിലൊരുപാടു കെട്ട്യോനായിപ്പോയെന്നോർത്തു സഹിച്ചതല്ലേ തുന്നിച്ചേർത്തു കാലുരണ്ടും അന്നുതൊട്ടു ചെലവെല്ലാം ഇല്ലായ്മയിലുണ്ടാക്കിയും ചെയ്തുപോരുന്നു ഞെട്ടുപോയാലേതു കായും നേരെചോട്ടിൽ ചെന്നു വീഴും അതിനൊരു മാറ്റമിന്നും കേട്ടിട്ടില്ലെങ്ങും.                                         --------------------------------          താന്നിപ്പാടം ശശി -------------------------------------

കന്നിഗർഭം

പണ്ടുപണ്ടിപ്രകാരം പറഞ്ഞുവോ ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം നാട്ടുപാതയിൽ നാം പണ്ട് നിന്നിട്ടാ സ്വപ്നലോകം പണിഞ്ഞിടും നാളിലോ ഇഷ്ടപ്രേയസ്സീ നീയെന്റെ ചാരത്ത് ആത്മരോമാഞ്ചമേകുന്ന വേളയിൽ വാക്കുചൊല്ലാത്തതാകട്ടെയെങ്കിലും മോഹം സാധിപ്പതുണ്ടെന്നു ബോദ്ധ്യമായ് ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം ശങ്ക വേണ്ടാ പറഞ്ഞീടണം പ്രിയേ.. ' എങ്കിൽ കേൾക്കന്റെ ജീവന്റെ വെട്ടമേ' കൊഞ്ചും കുഞ്ഞായി ചെമ്മേ മൊഴിഞ്ഞവൾ നല്ല നെയ്യുള്ള പോത്തിന്റിറച്ചിയും ഉപ്പിൽ മുക്കാൻ പുളിക്കുന്ന മാങ്ങയും അറ്റം പല്ലാൽ കടിച്ചിട്ടു മോന്തുവാൻ നെല്ല് പാലുള്ള പാകത്തിലേകണം.                      --------------------------------------                താന്നിപ്പാടം ശശി ----------------------------------------------