Skip to main content

ബന്ധങ്ങള്‍ അറ്റു പോവില്ല.---ഭാഗം ഒന്ന്.

     മൂത്തവള്‍ നോവി.നോവാലിന ഡിക്രൂസ്.പിന്നെ ഫാനി മേരി ഡിക്രൂസ്.അയാള്‍ ഓരോ പേരും ഒാര്‍ത്തെടുുക്കാന്‍ ശ്രമിച്ചു.ഇവര്‍യ്ക്കിടയില്‍ ഒരാള്‍ കൂടി ഉണ്ടല്ലോ.ഇരു നിറത്തില്‍ മറ്റൊരു പെണ്‍കുട്ടി.പേര് മറന്‌നു പോയി.ഇരു നിറത്തിലുള്ള ആണ്‍കുട്ടിയുടെ പേരും മറന്നു.ആണ്‍കുട്ടികളില്‍ മൂത്തയാള്‍ ആഷ്ലി ഡിക്രൂസ്.അപ്പോഴും ഏറ്റവും ഇളയതായി ഉണ്ടായിരുന്ന ആണ്കുട്ടിയുടെ പേര്‍ ഒാര്‍മ്മ വന്നില്ല.വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ബന്ധത്തിന്റെ ഒാര്‍മ്മ പുതുക്കല്‍ നിലച്ചിരിക്കുകയായിരുന്നല്ലോ.

     ഫാനിക്ക് ഒരു ഐസ്ക്രീമും അയാള്‍ക്ക് ഒരു ചായയുമാണ് ഒാര്‍ഡര്‍ ചെയ്തിരുന്നത്.ഇടയ്ക്കിടെ റോഡിലേക്ക് ഒന്ന് എത്തി നോക്കും എന്നത് ഒഴിച്ചാല്‍ ഫാനി  ഐസ്ക്രീമില്‍ തന്നെ ലയിച്ചു.

     മക്കളില്‍ വായാടി ഫാനി തന്നെ ആയിരുന്നു.അത് ഇപ്പോഴും അങ്ങനെ തന്നെ ആവണം.എന്തെല്ലാം വിശേഷങ്ങളാണ് അവള്‍ പറഞ്ഞു തീര്‍ത്തത്. എല്ലാം കേട്ടു കഴിഞ്ഞ ശേഷം സഹോദരങ്ങളുടെ പേരു ചോദിക്കു  മ്പോഴുള്ള അവളുടെ മാനസ്സികാവസഥ ഒാര്‍ത്ത് അയാള്‍ അത് വേണ്ടെന്നു വച്ചു.

     അവരുടെ ഡാഡി ടോം ഡിക്രൂസിന്റെ കൂടി ഉടമസഥതയിലുള്ള ബിസ്ക്കറ്റ് കമ്പനിയില്‍ ജോലിക്കാരനായിട്ടാണ് അയാള്‍ ചേര്‍ന്നത്.കുറച്ചു നാളുകള്‍ കൊണ്ട് അവരുടെ കമ്പനി കോമ്പൗണ്ടില്‍ തന്നെയുള്ള വീട്ടില്‍ ഒരു അംഗത്തെപ്പോലെ ആകുകയും ചെയ്തു.എന്നാല്‍ അധികം നാള്‍ ആ നില തുടരാനായില്ല.പാര്‍ട്ടണര്‍മാര്‍ തമ്മിിലുള്ള പിണക്കത്തില്‍ കമ്പനി പൂട്ടി.അയാള്‍ നാട്ടിലേക്കു മടങ്ങുകയും ചെയ്തു.

     പിന്നെ മറ്റൊരു ജോലിയില്‍ പ്രവേശിച്ച് അയാള്‍ മാസങ്ങള്‍ കഴിഞ്ഞാണ് അയാള്‍ വീണ്ടും അവരെ കാണാന്‍ ചെന്നത്.അയാള്‍ക്ക് വിശ്വസിക്കാനായില്ല.ഒരു പ്രേതാലയം പോലെ കിടക്കുന്നു വീട്.കര്‍ട്ടന്‍ പ്ളാന്റുകള്‍ വളര്‍ന്ന് നിലം മുട്ടിയിരുന്നു.ബോഗന്‍വില്ലയുടെ തണ്ടുകള്‍ വളര്‍ന്ന് വളഞ്ഞു തൂങ്ങിയിരുന്നു.റോസ് ചെടികള്‍  ആ അനാഥത്വത്തില്‍ മുരടിച്ചും പോയിരുന്നു.അടുത്ത വീട്ടില്‍ അന്വേഷിച്ചപ്പോള്‍ വിറ്റു പോയതാണെന്നു മാത്രം അറിഞ്ഞു.

                                 
     -രണ്ടാം ഭാഗത്തില്‍ തുടരും.
              -------------------  
താന്നിപ്പാടം ശശി.
------------------

Comments

Popular posts from this blog

കവിത..... വള്ളംകളി

എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ്  തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും.                     ----------------------------------             താന്നിപ്പാടം ശശി -------------------------------------------

കവിത...... ആത്മനൊമ്പരം

കൊണ്ടുപോയി കൊടുക്കെടി കെട്ട്യോനിതു മീനും ചോറും തണ്ടുകാട്ടി നടന്നിട്ടു കിട്ടിയതല്ലേ വാഴത്തടപോലെ രണ്ടു കാലുകളും വെട്ടിയിട്ടാ ചോരച്ചാലിൽച്ചവിട്ടിയ നെഞ്ചിൽപ്പതിക്കേ ഉൾക്കൂട്ടിലെ കിളിയപ്പോൾ ഞെരങ്ങിയോ ബോധം പോയി ചത്തപോലെ കണ്ടിട്ടാവാം തിരിച്ചുപോയി ചോരവാർന്നു കിടന്നല്ലോ കൊണ്ടുപോകാനാരുണ്ടായി നിലയ്ക്കൊക്കാ ഞങ്ങൾതന്നെ വേണ്ടിവന്നില്ലേ സ്ത്രീധനത്തിൻ കുറവതു പറഞ്ഞിത്രകാലമവൻ സ്വൈര്യമായിക്കഴിയുവാനനുവദിച്ചോ തട്ടുംമുട്ടും നീയും കൊണ്ടു ആ വകയിലൊരുപാടു കെട്ട്യോനായിപ്പോയെന്നോർത്തു സഹിച്ചതല്ലേ തുന്നിച്ചേർത്തു കാലുരണ്ടും അന്നുതൊട്ടു ചെലവെല്ലാം ഇല്ലായ്മയിലുണ്ടാക്കിയും ചെയ്തുപോരുന്നു ഞെട്ടുപോയാലേതു കായും നേരെചോട്ടിൽ ചെന്നു വീഴും അതിനൊരു മാറ്റമിന്നും കേട്ടിട്ടില്ലെങ്ങും.                                         --------------------------------          താന്നിപ്പാടം ശശി -------------------------------------

കന്നിഗർഭം

പണ്ടുപണ്ടിപ്രകാരം പറഞ്ഞുവോ ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം നാട്ടുപാതയിൽ നാം പണ്ട് നിന്നിട്ടാ സ്വപ്നലോകം പണിഞ്ഞിടും നാളിലോ ഇഷ്ടപ്രേയസ്സീ നീയെന്റെ ചാരത്ത് ആത്മരോമാഞ്ചമേകുന്ന വേളയിൽ വാക്കുചൊല്ലാത്തതാകട്ടെയെങ്കിലും മോഹം സാധിപ്പതുണ്ടെന്നു ബോദ്ധ്യമായ് ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം ശങ്ക വേണ്ടാ പറഞ്ഞീടണം പ്രിയേ.. ' എങ്കിൽ കേൾക്കന്റെ ജീവന്റെ വെട്ടമേ' കൊഞ്ചും കുഞ്ഞായി ചെമ്മേ മൊഴിഞ്ഞവൾ നല്ല നെയ്യുള്ള പോത്തിന്റിറച്ചിയും ഉപ്പിൽ മുക്കാൻ പുളിക്കുന്ന മാങ്ങയും അറ്റം പല്ലാൽ കടിച്ചിട്ടു മോന്തുവാൻ നെല്ല് പാലുള്ള പാകത്തിലേകണം.                      --------------------------------------                താന്നിപ്പാടം ശശി ----------------------------------------------