Skip to main content

ബന്ധങ്ങള്‍ അറ്റു പോവില്ല. -രണ്ടാം ഭാഗം.

     നോവിയേക്കാള്‍ നോവിയുടെ മമ്മിയ്ക്കായിരുന്നു ചെടികളുടെ കാര്യത്തില്‍ കൂടുതല്‍ താല്‍പ്പര്യം.മിസ്സി ഒഴിവു സമയങ്ങളില്‍ അവയെ പരിപാലിക്കും.സമയം കണ്ടെത്താന്‍ വല്ലാതെ വിഷമിക്കുമായിരുന്നു.
     മൂന്ന് അദ്ധ്യാപകര്‍ പേയിംഗ് ഗസ്റ്റായി വീട്ടിലുണ്ട്.അതിനു പുറമെ ബേക്കറി ജീവനക്കാരും.എല്ലാവര്‍ക്കും ഭക്ഷണം ഒരുക്കാന്‍ തന്നെ വേണം മുഴുവന്‍ സമയവും.ചെറിയൊരു പാര്‍ട്ട്ണര്‍ഷപ്പില്‍ നിന്നും പരിഹരിക്കാനാവുന്നത് ആയിരുന്നില്ല അവരുടെ കടങ്ങളും ചെലവുകളും.

     എല്ലാ കാര്യത്തിലും നോവി മാത്രം മിസ്സിയെ സഹായിക്കും.കൂട്ടത്തില്‍ കൗമാരം കഴിഞ്ഞവള്‍ നോവി ആയിരുന്നല്ലോ.ഏതെങ്കിലും സമ്പന്ന കുടുംബത്തില്‍ ജനിക്കേണ്ടവരായിരുന്നു കുട്ടികളെന്ന് മാഷുമാര്‍ ചിലപ്പോള്‍ പറയാറുണ്ട്.അവരില്‍ ഒരാള്‍ക്ക് എല്ലാ വിവരങ്ങളും അറിയാമായിരുന്നെങ്കിലും ഒന്നും പുറത്തു വിടില്ലായിരുന്നു.

     മിസ്സിയെ അടിച്ചെടുത്തതാണെന്ന് പുറത്തുള്ളവരും പറഞ്ഞു കേട്ടിട്ടുണ്ട്.അബ്കാരികളാണത്രേ മിസ്സിയുടെ കുടുംബക്കാര്‍.ഒരു കാര്യം ഉറപ്പായിരുന്നു.അവരുടെ വീട്ടില്‍ നിന്നും ആരും അവരെ കാണാന്‍ എത്തിയിരുന്നില്ല.അവരും അവരുടെ വീട്ടില്‍ പോയതായി അറിവില്ല.

     നഗരത്തിലേക്കുള്ള ട്രാന്‍സ്ഫറാണ് മിസ്സിയേയും കുടുംബത്തേയും വീണ്ടും കാണാന്‍ ഇട വരുത്തിയത്.ലെസ്ലി വില്യംസുമായുള്ള സൗഹൃദം അതിനു കളമൊരുക്കി.വാടക വീട്ടിലെ താമസക്കാരെക്കുറിച്ച് ലെസ്ലി വാചാലമായി സംസാരിക്കും.അതില്‍ പ്രത്യേകിച്ച് ഒന്നും തോന്നാറില്ല.ഇടയ്ക്ക് ചില പേരുകള്‍ ലെസ്ലി അടുപ്പിച്ചു പറയേണ്ടി വന്നപ്പോഴാണ് ഒരു ബന്ധം കണ്ടതും അതു പിന്നെ ഉറപ്പാക്കിയതും.
'ലെസ്ലി.ഒഴിവുണ്ടെങ്കില്‍ നാളെത്തന്നെ അവിടം വരെ ഒന്നു പോകണം '   അയാള്‍ പറഞ്ഞു.
'അതിനെന്താ ഞാന്‍ റെഡി '   ലെസ്ലി സമ്മതിച്ചു.

     പിറ്റേന്ന് ലെസ്ലിയോടൊപ്പം ബസ് ഇറങ്ങുമ്പോഴാണ് അത് ഒരുകടപ്പുറമാണെന്ന് മനസ്സിലായത്.അടിച്ചു പൊളിക്കുന്ന തിരമാലകളുടെ ശബ്ദം കേള്‍ക്കാമായിരുന്നു.അടുക്കുന്തോറും അത് കൂടിക്കൂടി വന്നു.അടിച്ചു ചിതറുന്ന തിരമാലകള്‍ കടല്‍ഭിത്തിക്കു മുകളില്‍ പൊഴിഞ്ഞു വീഴുന്നതും കണ്ടു തുടങ്ങി.
'ഇതാണ് വീട് '  കടല്‍ഭിത്തിയോട് വളരെ അടുത്ത ഒരു ഒാടിട്ട ചെറിയ വീടിനു നേരെ നടന്നു കൊണ്ട് ലെസ്ലി പറഞ്ഞു.അപ്പോള്‍ അജ്ഞാത വാസം ഇവിടെ ആയിരുന്നോ.അയാള്‍ അത്ഭുതപ്പെട്ടു.
          ---മൂന്നാം ഭാഗത്തില്‍ തുടരും-
      ----------------------
താന്നിപ്പാടം ശശി.
------------------

     

Comments

Popular posts from this blog

കവിത..... വള്ളംകളി

എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ്  തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും.                     ----------------------------------             താന്നിപ്പാടം ശശി -------------------------------------------

കവിത...... ആത്മനൊമ്പരം

കൊണ്ടുപോയി കൊടുക്കെടി കെട്ട്യോനിതു മീനും ചോറും തണ്ടുകാട്ടി നടന്നിട്ടു കിട്ടിയതല്ലേ വാഴത്തടപോലെ രണ്ടു കാലുകളും വെട്ടിയിട്ടാ ചോരച്ചാലിൽച്ചവിട്ടിയ നെഞ്ചിൽപ്പതിക്കേ ഉൾക്കൂട്ടിലെ കിളിയപ്പോൾ ഞെരങ്ങിയോ ബോധം പോയി ചത്തപോലെ കണ്ടിട്ടാവാം തിരിച്ചുപോയി ചോരവാർന്നു കിടന്നല്ലോ കൊണ്ടുപോകാനാരുണ്ടായി നിലയ്ക്കൊക്കാ ഞങ്ങൾതന്നെ വേണ്ടിവന്നില്ലേ സ്ത്രീധനത്തിൻ കുറവതു പറഞ്ഞിത്രകാലമവൻ സ്വൈര്യമായിക്കഴിയുവാനനുവദിച്ചോ തട്ടുംമുട്ടും നീയും കൊണ്ടു ആ വകയിലൊരുപാടു കെട്ട്യോനായിപ്പോയെന്നോർത്തു സഹിച്ചതല്ലേ തുന്നിച്ചേർത്തു കാലുരണ്ടും അന്നുതൊട്ടു ചെലവെല്ലാം ഇല്ലായ്മയിലുണ്ടാക്കിയും ചെയ്തുപോരുന്നു ഞെട്ടുപോയാലേതു കായും നേരെചോട്ടിൽ ചെന്നു വീഴും അതിനൊരു മാറ്റമിന്നും കേട്ടിട്ടില്ലെങ്ങും.                                         --------------------------------          താന്നിപ്പാടം ശശി -------------------------------------

കന്നിഗർഭം

പണ്ടുപണ്ടിപ്രകാരം പറഞ്ഞുവോ ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം നാട്ടുപാതയിൽ നാം പണ്ട് നിന്നിട്ടാ സ്വപ്നലോകം പണിഞ്ഞിടും നാളിലോ ഇഷ്ടപ്രേയസ്സീ നീയെന്റെ ചാരത്ത് ആത്മരോമാഞ്ചമേകുന്ന വേളയിൽ വാക്കുചൊല്ലാത്തതാകട്ടെയെങ്കിലും മോഹം സാധിപ്പതുണ്ടെന്നു ബോദ്ധ്യമായ് ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം ശങ്ക വേണ്ടാ പറഞ്ഞീടണം പ്രിയേ.. ' എങ്കിൽ കേൾക്കന്റെ ജീവന്റെ വെട്ടമേ' കൊഞ്ചും കുഞ്ഞായി ചെമ്മേ മൊഴിഞ്ഞവൾ നല്ല നെയ്യുള്ള പോത്തിന്റിറച്ചിയും ഉപ്പിൽ മുക്കാൻ പുളിക്കുന്ന മാങ്ങയും അറ്റം പല്ലാൽ കടിച്ചിട്ടു മോന്തുവാൻ നെല്ല് പാലുള്ള പാകത്തിലേകണം.                      --------------------------------------                താന്നിപ്പാടം ശശി ----------------------------------------------