Skip to main content

വാര്‍ദ്ധക്യം.

ഒരു ചാണ്‍ നീളം കണ്ട് ഒടിച്ചെടുത്ത കോലു കൊണ്ട് 
ടയര്‍ വണ്ടി വേഗത്തില്‍ ഉരുട്ടി കുളക്കരയില്‍ എത്തും. അവസാനത്തെ ഉരുട്ട് ആവുന്നത്ര ഊക്കോടെ ആവും.

     വണ്ടി ഉരുണ്ട് കുളത്തിലെ വെള്ളത്തില്‍ എത്തി പതുക്കെ മറയുന്നതു കാണുന്നതിലായിരുന്നു രസം.

'അച്ഛനെന്താ ഇവിടെ '     മകന്റെ ശബ്ദം കേട്ട് അയാള്‍ ഒന്നു ഞെട്ടി.
'ഇന്നത്തെ പിണക്കം അമ്മയോടോ അതോ മരുമോളോടോമരുമോളോടോ '       മകന്റെ സംശയത്തോടെയുള്ള നോട്ടം അയാള്‍ കണ്ടില്ല.

     സഥലകാല ബോധത്തിലേക്ക് അയാള്‍ പിന്നെ തിരിച്ചെത്തുമ്പോള്‍ വ്യക്തമായി കേട്ടതു മറ്റൊന്നായിരുന്നു.
'എന്താ അച്ഛനു വേണ്ടത് '     ഊന്നു വടി എടുത്തു കൊടുത്തു കൊണ്ട് മകന്‍ തിരക്കി.
'ഒരു വണ്ടി'
'ങേ ! വണ്ടിയോ.  മകന്‍ അത്ഭുതപ്പെട്ടു.

     അയാള്‍ ആവശ്യം ആവര്‍ത്തിച്ചു പറഞ്ഞില്ല.അതിന് എവിടെയാണ് കുളം എന്നാണ് ചിന്തിച്ചത്.ഉണ്ടായിരുന്നത് നികത്തിയാണല്ലോ മോള് വീടുവച്ചത്.അയാള്‍ നിഷ്‌ക്കളങ്കമായി പുഞ്ചിരിച്ചു.
------             -------        -------        ---------

Comments

  1. വാര്‍ദ്ധക്യം രണ്ടാം ശൈശവം എന്നാണ് സങ്കല്‍പ്പം.പ്രായമായവരെ ഇത്തിരി നേരം ക്ഷമയോടും താല്‍പ്പര്യത്തോടും വീക്ഷിച്ചാല്‍ അത് സത്യമാണെന്നു ബോദ്ധ്യപ്പെടും.

    ReplyDelete
  2. അത് ശരിയാണ്,വാർദ്ധക്യം രണ്ടാം ശൈശവമാണ്...

    കൂടുതൽ വായിച്ചു എഴുത്ത് തുടരൂ........ആശംസകൾ

    ReplyDelete
  3. വായനയ്ക്കും ആശംസകള്‍ക്കും നന്ദി.

    ReplyDelete

Post a Comment

Popular posts from this blog

കവിത..... വള്ളംകളി

എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ്  തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും.                     ----------------------------------             താന്നിപ്പാടം ശശി -------------------------------------------

കവിത...... ആത്മനൊമ്പരം

കൊണ്ടുപോയി കൊടുക്കെടി കെട്ട്യോനിതു മീനും ചോറും തണ്ടുകാട്ടി നടന്നിട്ടു കിട്ടിയതല്ലേ വാഴത്തടപോലെ രണ്ടു കാലുകളും വെട്ടിയിട്ടാ ചോരച്ചാലിൽച്ചവിട്ടിയ നെഞ്ചിൽപ്പതിക്കേ ഉൾക്കൂട്ടിലെ കിളിയപ്പോൾ ഞെരങ്ങിയോ ബോധം പോയി ചത്തപോലെ കണ്ടിട്ടാവാം തിരിച്ചുപോയി ചോരവാർന്നു കിടന്നല്ലോ കൊണ്ടുപോകാനാരുണ്ടായി നിലയ്ക്കൊക്കാ ഞങ്ങൾതന്നെ വേണ്ടിവന്നില്ലേ സ്ത്രീധനത്തിൻ കുറവതു പറഞ്ഞിത്രകാലമവൻ സ്വൈര്യമായിക്കഴിയുവാനനുവദിച്ചോ തട്ടുംമുട്ടും നീയും കൊണ്ടു ആ വകയിലൊരുപാടു കെട്ട്യോനായിപ്പോയെന്നോർത്തു സഹിച്ചതല്ലേ തുന്നിച്ചേർത്തു കാലുരണ്ടും അന്നുതൊട്ടു ചെലവെല്ലാം ഇല്ലായ്മയിലുണ്ടാക്കിയും ചെയ്തുപോരുന്നു ഞെട്ടുപോയാലേതു കായും നേരെചോട്ടിൽ ചെന്നു വീഴും അതിനൊരു മാറ്റമിന്നും കേട്ടിട്ടില്ലെങ്ങും.                                         --------------------------------          താന്നിപ്പാടം ശശി -------------------------------------

കന്നിഗർഭം

പണ്ടുപണ്ടിപ്രകാരം പറഞ്ഞുവോ ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം നാട്ടുപാതയിൽ നാം പണ്ട് നിന്നിട്ടാ സ്വപ്നലോകം പണിഞ്ഞിടും നാളിലോ ഇഷ്ടപ്രേയസ്സീ നീയെന്റെ ചാരത്ത് ആത്മരോമാഞ്ചമേകുന്ന വേളയിൽ വാക്കുചൊല്ലാത്തതാകട്ടെയെങ്കിലും മോഹം സാധിപ്പതുണ്ടെന്നു ബോദ്ധ്യമായ് ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം ശങ്ക വേണ്ടാ പറഞ്ഞീടണം പ്രിയേ.. ' എങ്കിൽ കേൾക്കന്റെ ജീവന്റെ വെട്ടമേ' കൊഞ്ചും കുഞ്ഞായി ചെമ്മേ മൊഴിഞ്ഞവൾ നല്ല നെയ്യുള്ള പോത്തിന്റിറച്ചിയും ഉപ്പിൽ മുക്കാൻ പുളിക്കുന്ന മാങ്ങയും അറ്റം പല്ലാൽ കടിച്ചിട്ടു മോന്തുവാൻ നെല്ല് പാലുള്ള പാകത്തിലേകണം.                      --------------------------------------                താന്നിപ്പാടം ശശി ----------------------------------------------