Skip to main content

Posts

Showing posts from 2016

കഥ... യാത്ര

     ഡാമിനടുത്തുള്ള പാർക്കിങ് ഏരിയായിൽ വണ്ടി നിർത്തുമ്പോഴേക്കും രേവതിക്ക് വർണ്ണച്ചിറകു മുളച്ചിരുന്നു. നനുത്ത തൂവൽ മിനുക്കി ഇരുന്ന അവൾ എപ്പോഴോ മാമലകളും മാമരങ്ങ...

പാടി ചിട്ടപ്പെടുത്താത്ത പാട്ട് -2

ചിറയുടെ വേരാകും വയൽ വരമ്പിൽ ചിത്തിരപ്പൂ തേടും ദാവണിയാളേ.. നാളെയീ പാടം കൊയ്യാനായ്യെത്തുമ്പോൾ നാണം നിണമൊഴുക്കും മുഖപത്മം മറയ്ക്കരുതേ                     - ചിറയുടെ വ...

ഒരു ക്രിസ്തുമസ് കാല ഗാനം.

മഞ്ഞു പുതപ്പിട്ട് കുളിർന്നെത്തും രാവേ.. മന്ദം വന്നെത്തും ക്രിസ്തുമസ് രാവേ.. മൂടുപടത്തിൽ തൊങ്ങലുകൾ തീർത്തിനിയും മോദമോടാ ദിനം കാത്തിരിക്കും                        ...

കഥ മഞ്ചാടിക്കുരു

     പാർട്ട് ടൈം സ്വീപ്പർ ദേവയാനിയോട് അടുത്ത ദിവസം മകളെയും കൂട്ടി ചെല്ലാനാണ് സൂപ്രണ്ട് പറഞ്ഞത്. അങ്ങോട്ടു പറയുന്നതൊന്നും കേൾക്കാതെ സംസാരിച്ചതു കൊണ്ട് കാര്യങ്ങൾ...

കഥ മനസ്സമാധാനം.

     ആ കിടപ്പിൽ കിടന്നു കൊണ്ട് അച്ഛൻ മകനെ വിളിച്ചു പറഞ്ഞു. 'ഞാൻ മരിക്കാൻ പോകേണ്. നിന്റെ പ്രായത്തിൽ ഞാൻ ഒരുപാട് സമ്പാദിച്ചിരുന്നു. നിനക്ക് അതിനു കഴിഞ്ഞില്ല.നിന്നെ കു...

കഥ - പുലിവാൽ

     അക്കൗണ്ട് സെക്ഷനിലേക്ക് പുതുതായി നിയമനം കിട്ടി ചെന്ന ഗീതുവിന് കഴിഞ്ഞ ദിവസം വരെ നന്ദഗോപൻ ഒരു ശല്യക്കാരൻ ആയിരുന്നില്ല. അയാളുടെ ആരാധനാ ഭ്രാന്തിനു മുന്നിൽ പൊന്...

കഥ - നെൽച്ചെടി

അവിടവിടെ മുറിഞ്ഞും ചെളിഞ്ഞും കിടക്കുന്ന പാടവരമ്പ്.ഇടയ്ക്കിടെ ഏറെ ക്ളേശിച്ച്  പതുക്കെയും അല്ലാത്തപ്പോൾ ഉത്സാഹിച്ചുമാണ് അവർ നടന്നത്. ഇരുന്നൂറ് ഏക്കറോളം പരന്നു ...

മിനിക്കഥ - പ്രകാശം പരത്തുന്ന കൃതികൾ

     ചെക്കോവിന്റെയും മോപ്പസാങിന്റെയും കഥകളിലൂടെ സഞ്ചരിച്ച് തിരിച്ചെത്തിയപ്പോൾ അയാളോട് അയാൾ തന്നെ ചോദിച്ചു.      എങ്ങനെ ഉണ്ടായിരുന്നു യാത്ര. രസകരമായിരുന്നില്ല...

രണ്ട് മിനിക്കഥകൾ.

               വൃദ്ധൻ              ................      വലിയ ആസക്തി ഉണ്ടായിരുന്നിട്ടും അയാൾ മകനോട് യൗവനം ചോദിച്ചില്ല.      അയാൾക്ക് അറിയാമായിരുന്നു. ഇത് പഴയ കാലമല്ലെന്ന്. അതുകൊണ്ട് അയാ യൗവനത്തിനും മുമ്പുള്ള ശൈശവത്തിലേക്ക് മടങ്ങിപ്പോയി.                ---------                ചോദ്യോത്തരം.            ................................      ചെമ്പരത്തിപ്പൂവിന്റെ ചുമപ്പോ കാരമുള്ളിന്റെ കൂർപ്പോ കൂടുതൽ എന്ന ചോദ്യത്തിന് താരതമ്യം പറ്റാതെ വന്നതു കൊണ്ട് എന്തിനും ഏതിനും ഉത്തരം കൊടുക്കുന്ന ഒരു രാഷ്ട്രീയക്കാരനെ സമീപിച്ചു.      അല്പം ആലോചിച്ചിട്ട് അയാൾ പറഞ്ഞു. ' നിങ്ങൾ ചോദിക്കേണ്ടിയിരുന്നത് ചെമ്പരത്തിപ്പൂവിന്റെ കൂർപ്പോ കാരമുള്ളിന്റെ ചുമപ്പോ എന്നായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ നിങ്ങൾക്ക് അതിൽ വിപ്ളവത്തിന്റെ സ്പർശവും അതിന്റെ സ്വഭാവവും  അറിയുവാൻ ...

ഉടമ്പടിയുള്ളവൻ

താനും തന്നിഷ്ടങ്ങളും മാത്രമായാലടച്ചു പൂട്ടി താലോലിച്ചോരോന്നും ആത്മരതിയ്ക്കുണർത്തുന്ന പ്രേമലോലുപർ തീർക്കും സങ്കല്പ ലോകത്തിൽ പ്രണയ തന്ത്രികൾ മാത്രം മീട്ടാൻ ഞാനെന്ത് ചപലനോ ആത്മനൊമ്പരങ്ങൾ ആളിപ്പിടിപ്പിച്ച് കനലായ കനലിൽ അഗ്നിയാളാൻ മാത്രം ഓരോന്ന് വാരി വിതറുന്ന ആത്മപീഢയിൽ ആനന്ദം കാണും ലോകത്തിൽ അഗ്നിയുണർത്തി രസിക്കാൻ ഞാനെന്ത് രോഗിയോ ചുറ്റുമതിലിനപ്പുറമുണ്ട് ലോകം അവിടെയെൻ കണ്ണ് തെറ്റിയാലും കണ്ടത് ഉറക്കെപ്പറയാൻ ഞാൻ ബാദ്ധ്യസ്ഥൻ സമൂഹ മനസ്സാക്ഷിയുമായ് ഉടമ്പടിയുണ്ടെന്ന് ബോദ്ധ്യമുള്ളോൻ സവിനയം തന്നെ പറച്ചിൽ ആത്മരോഷമരിച്ചു നോക്കൂ, കാണാം.                ---------------------           താന്നിപ്പാടം ശശി. ------------------------

നിറം ഏതു വേണം.

ഒരു നിറവുമില്ലാത്തൊരു കൊടിയുണ്ടെനിക്ക് ഒരാവേശവുമില്ലാത്തൊരു കൊതിയുമുണ്ടെനിക്ക് ഏതു നിറം വേണം,കൗതുകം പൂണ്ടൊരു എത്തും പിടിയുമില്ലാ,മ്മനസ്സുമുണ്ടെ നിക്ക് കത്തുവാനൊത്ത കരളുണ്ടെനിക്ക് കര കവിയും പ്രളയത്തിന് കാർമേഘവുമുണ്ട് കത്തിയാളുമ്പോൾ കിടത്തുന്നുടൻ പേമാരി കുത്തൊഴുക്കമർന്നാൽ കത്തുന്നു പിന്നെയും അച്ഛനമ്മമാരുടെ കൊടിയത് തിരയുമ്പോൾ അടുക്കള മൂലയിൽ അഴുക്കിൽ കിടക്കുന്നു എടുത്തു നോക്കുമ്പോൾ അച്ഛനു നിരാശ അടുത്തു പിടിക്കുമ്പോൾ അമ്മയ്ക്കും നിരാശ.                ------------------          താന്നിപ്പാടം ശശി. -----------------------

ജഡവുമായി നടന്ന ഒരച്ഛനും മകളും.

ഓർത്തൊന്നു നോക്കി ഞെട്ടി ഞാൻ വീണ്ടും ചേർത്ത കൈപ്പത്തി നെഞ്ചിൽ നിന്നൂർന്നു പിന്നെയും കോർത്ത വിരലുകൾ താടിയിലൂന്നിയപ്പൊഴും പാർത്താ ദൃശ്യവും ഏറെ നേരം മനസ്സിൽ പണമില്ലെങ്കിൽ പിണമെന്നതെത്ര നേര് പിണമായയൊന്നിനെ വീടെത്തിക്കാനെടുത്ത പാട് നെടിയൊരു മരത്തുണ്ടു പോൽ ജഡ സ്വപ്നത്തെ പൊതിഞ്ഞു തോളിലേറ്റി  നട കൊള്ളേണ്ടി വന്ന ആ കണവനെയുമോർത്തൊട്ടു നേരം പിന്നാലെയുണ്ട് കുഞ്ഞു മകൾ തോളു മാറുമ്പോൾ കൈത്താങ്ങായി പിന്നിയ കരൾ വിങ്ങി വീർത്ത് ഉറക്കെ കരഞ്ഞും കരയാതെയും പാത വക്കിൽ ക്ഷീണം തീർക്കാനിരുന്നും പ്രിയയെ കിടത്തിയും പാതിരാവിൽ തുടങ്ങിയതല്ലോ അവരുടെ നീണ്ട യാത്ര ഇന്ത്യ വികസിക്കുന്നുവോ ഗ്രാമങ്ങളിൽ ! ചിന്ത വിളറുന്നു, ലോകം മൂക്കത്തു വിരൽവെച്ചിരിക്കാം ബാഹ്യമോടിയിൽ ഭ്രമം കൊണ്ടു നാം തീർക്കും ബാഹുബലം ദുർബ്ബലം തന്നെയല്ലേയിന്നും.                       ------------------                താന്നിപ്പാടം ശശി. ---------------------------

അത് അങ്ങനെയാണ്.

നാണം പെണ്ണിൽ കുറയുന്തോറും നോട്ടം പുരുഷനിൽ കൂടുകയുള്ളൂ തൊലിയുടെ മീതെ അതിലും നേർത്തൊരു തൊലിയായ് വസ്ത്രം തീർന്നതു മൂലം നിറത്തിനു ചേർന്നൊരു പുടവയുടുത്തു നിരത്തിലിറങ്ങിയാൽ നഗ്നത തോന്നും. നഗ്നത ബോധത്തോടെ കാട്ടിയാൽ നാണം നോക്കാതിരിക്കുമോ പുരുഷൻ വെട്ടി വിടർത്തിയ  ടോപ്പും ഷോളും തട്ടിയകറ്റും കാറ്റിൻ വികൃതിയും വെട്ടിപ്പിടിച്ചൊരു ഫാഷൻ  ലോകം തട്ടു തകർക്കണ കാലത്തിന്ന് നാണം പെണ്ണിൽ കുറയും തോറും നോട്ടം പുരുഷനിൽ കൂടുകയുള്ളൂ                --------------------            താന്നിപ്പാടം ശശി. -------------------------

അന്വേഷണം.

ഒപ്പത്തിനൊപ്പം കൂട്ടാൻ ഞാൻ തപ്പുന്ന അച്ചൊത്ത തച്ചന്റെ കൊച്ചു മകളേ...! അടുക്കളക്കോപ്പയിൽ ചാലിച്ചെടുത്തൊരു കാന്താരി മുളകിന്റെ ചമ്മന്തി തൊട്ട് നാവിൽവെച്ചൊന്നെരിവു വാറ്റാനെത്ര നാളുണ്ട് നിന്നെ ഞാൻ തേടി നടപ്പൂ നാടായ നാടൊക്കെ തേടിയലഞ്ഞു ഞാൻ നാറ്റം പിടിച്ചൊരു നായ കണക്കെ വറപൊരിച്ചട്ടിയിൽ നെയ്മണം ചേർന്നുള്ള പലഹാരം ഊതിയൂതി കടിച്ചിട്ട് നാവിൽ രസമുകുളങ്ങളെ അടക്കുവാനായിട്ടെത്ര നാളുണ്ട് ഭ്രാന്തമായ് അലയുന്നു പിന്നെയും.                --------------------           താന്നിപ്പാടം ശശി. -----------------------

ഒരു ഡയറിക്കുറിപ്പ്.

     പിരിയാൻ നേരത്ത് നീ ചിരിച്ചപ്പോൾ നിന്റെ ചിരിയിൽ ആയിരുന്നില്ല എന്റെ ശ്രദ്ധ. നിന്റെ കണ്ണുകളിലെ തിളക്കത്തിൽ ആയിരുന്നില്ല എന്റെ കണ്ണുകൾ. നിന്റെ മനസ്സിലേക്ക് ഊളിയിട്ട് ഇറങ്ങുകയായിരുന്നു ഞാൻ.      ആ പിച്ചക്കാരനോടു നീ മുട്ടു കുത്തി നിന്നു ചോദിച്ചില്ലേ. അപ്പുപ്പന്റെ വീട് എവിടെയാണെന്ന്. അങ്ങ് ദൂരെ.. എന്ന് അയാൾ തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞു. അപ്പോൾ തന്നെ അടുത്ത ചോദ്യവും ഉണ്ടായല്ലോ. മക്കൾ എന്തു ചെയ്യുന്നു. അവർ നല്ല നിലയിൽ തന്നെ.... ഗദ്ഗദത്തിൽ തട്ടി  മുറിഞ്ഞു പോയ വാക്കുകളിൽ പിടിച്ച്  നീ കുറെ നേരം കൂടി അവിടെ ഇരുന്നു. നല്ല നിലയിൽ... നല്ല നിലയിൽ ... എന്ന് പിറു പിറുത്തു കൊണ്ട്.      അയാൾ പിന്നെ അവിടെ ഇരുന്നില്ലല്ലോ. നിന്നെ അനുഗ്രഹിച്ച് കടന്നു പോയി.      നടക്കുന്ന വഴിയത്രയും നിന്നെ ആയിരുന്നില്ല ഞാൻ ശ്രദ്ധിച്ചത്.നിന്റെ മനസ്സിനെ..... അതിനിടയിൽ ഞാൻ നിന്നോട് എന്തോ ചോദിക്കാൻ ശ്രമിച്ചിരുന്നു. അപ്പോഴേക്കും നമ്മൾ ബുക്ക് സ്റ്റാളിനു മുന്നിൽ എത്തിയിരുന്നു. അപ്രതീക്ഷിതമായിരുന്നല്ലോ നിന്റെ നീക്കം.      രണ്ടോ മൂന്നോ ആന...

മൂന്നു കുറിയ ചിന്തകൾ

               വിവേചനം             --------------- ഒരിടത്തുള്ളതായിട്ടും ഒന്നു പോലെയിരുന്നിട്ടും രണ്ടു പേരിലറിയുന്നല്ലോ പണ്ടേ മീശയും താടിയും                അർതഥ മാറ്റം             ---------------- ആനയെ ദ്രോഹിച്ചാൽ അത് പീഢനം പണ്ട് വന്നു വന്നതിൻ നിലയും മാറി ഇന്ന് ചൊന്നാലശ്ളീലം                വേതനം           ------------ ബലം കൊണ്ട് വീഴുന്നത് കൈക്കൂലി ഇഷ്ടം കൊണ്ട് വീഴുന്നത് കാണിക്ക രണ്ടും അനർഹ ലാഭത്തിന് സ്വാർതഥത നല്കുന്ന വേതനം                -------------------          താന്നിപ്പാടം ശശി. -------------------------

മഴത്തുള്ളികൾ

ആകാശമിനിയും കാറണിയും മഴ പെയ്യും മഴത്തുള്ളികൾ ഭൂമിയിൽ വീണു ചിതറും യാത്രയുടെ തുടക്കത്തിനും ഒടുക്കത്തി നുമിടയിൽ ക്ഷണികമാകുന്ന സ്വപ്നങ്ങളിനിയുമുണ്ടാകാം സഫലമാകാത്ത സ്വപ്നങ്ങളെക്കുറിച്ചൊട്ടും പുതുനാമ്പുകൾക്കറിയില്ലല്ലോ ആവേശമാർന്നവ ഭൂമിയിലേയ്ക്കെത്തും ചിതറും, ചിലമ്പിച്ച സ്വരത്തിലൊടുങ്ങും കാലമുണ്ടായ കാലം മുതലിതു തുടരുന്നല്ലോ ഭൂമിയിൽ !                    -------------------            താന്നിപ്പാടം ശശി. -------------------------

കഥ....... വിവാഹ സമ്മാനം.

     വിവാഹ ജീവിതത്തിന്റെ ആദ്യ നാളുകളിൽ ആയിരുന്നു അയാൾ. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു വളരെ ദൂരെയുള്ള പഴയ സുഹൃത്തിന്റെ വീട് തേടിപ്പിടിച്ചുള്ള വരവ്. പ്രാഥമിക ക്ഷേമാന്വേഷണങ്ങൾ പരസ്പരം നടത്തിക്കഴിഞ്ഞ ശേഷം അപ്പോൾ അവിടെ ചെല്ലാനുള്ള കാരണവും പറഞ്ഞു. ' രേണുക ഒരു സമ്മാനം ഏല്പിച്ചിരുന്നു. അത് തരാനും കൂടിയാണ് ഞാൻ വന്നത് '  കേട്ടപാടെ അയാളുടെ മുഖം മ്ളാനമായെങ്കിലും അത് മറച്ചു പിടിച്ച് ഒരു കുറ്റബോധം അലട്ടും പോലെ അയാൾ പറഞ്ഞു. ' തിരക്കിനിടയിൽ രേണുകയേയും ക്ഷണിക്കാൻ മറന്നു.' ' സാരമില്ല ' . ആഗതൻ സമാധാനിപ്പിക്കും മട്ടിൽ പറഞ്ഞു. ' അതിന്റെ പേരിൽ ഇനിയുമൊരു പരിഭവം അവൾ പറയില്ല.' ആഗതൻ സമ്മാനപ്പൊതി നീട്ടി.        പായ്ക്കറ്റിൽ നിന്നും പിച്ചളയിൽ നിർമ്മിച്ച സ്ത്രീ രൂപം എടുത്തു പൊക്കി അയാൾ ആഹ്ളാദത്തോടെ പറഞ്ഞു. ' വളരെ നന്നായിരിക്കുന്നു. എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടെന്ന് രേണുകയോടു പറയണം.' ആഗതൻ മിണ്ടിയില്ല. ' ഒരു പ്രത്യേക സാഹചര്യത്തിൽ അവളെ വേദനിപ്പിക്കേണ്ടി വന്നെങ്കിലും അവൾ എന്റെ മനസ്സിൽ എന്നും ഉണ്ടാകും.' ' ഇനി അതൊക്കെ പറഞ്ഞിട്ട് എന്തു കാര്യ...

കഥ...... ശാന്തിയിലേക്ക് വഴിമാറിയ യാത്ര.

     ദൂരെ ആകാശവും ഭൂമിയും ഒട്ടി നില്ക്കുന്ന പോലെയുള്ള രേഖയിൽ സൂര്യൻ കൂടുതൽ ചുമപ്പാർന്നു കഴിഞ്ഞിരുന്നു. പൊരുതി വീണ് ഒടുവിൽ വീരമൃത്യു വരിക്കുകയാണ്. വിജയം കണ്ട ഇരുളാണ് ചുറ്റും. അവശേഷിച്ചിട്ടുള്ള ഒാരോ സൂര്യകിരണവും തല്ലിക്കെടുത്താനുള്ള ആവേശമാണ് ഇപ്പോഴും അവിടെ.      ' തോൽവിയുടെ നിറമാണോ രക്തവർണ്ണം ' അയാൾ സംശയിച്ചപ്പോൾ അല്ലെന്നു പ്രഭാവതി പറഞ്ഞു. കടൽച്ചിറയിൽ നിന്നും അടർന്നു കിടന്നിരുന്ന കല്ലിൽ ഇരിക്കുകയായിരുന്നു അവർ.      ' ഉദയങ്ങൾക്കൊക്കെ അസ്തമയങ്ങളുമില്ലേ ' പ്രഭാവതി എറിഞ്ഞുു കൊടുത്ത കച്ചിത്തുരുമ്പി ൽ അയാൾ വെറുതെ പിടിച്ചു കിടന്നു. ഒരാശ്വാസം. അയാളിൽ നിന്നും ഉതിർന്ന നിശ്വാസം പ്രഭാവതി അറിയും മുമ്പു തന്നെ കാറ്റലകൾ അത് കൊണ്ടു പോയി. പിന്നെയും മൂകമാകുന്ന നിമിഷങ്ങളെ കടലല ശബ്ദം പിളർക്കുന്നത് അയാൾ ഇത്തിരി നേരം കൂടി കേട്ടിരുന്നു.അസ്വസഥകൾ വീണ്ടും കാർന്നു തിന്നാൻ തുടങ്ങിയപ്പോൾ ഇരിപ്പു മതിയാക്കി എഴുന്നേറ്റു.      ' ഇപ്പോ നോക്കൂ പ്രഭാവതി. അയാൾ ഭാര്യയുടെ നേരെ തിരിഞ്ഞു പറഞ്ഞു. ' കടലിനും കരയ്ക്കും എല്ലാ വസ്തുക്കൾക്കും ഒരേ നിറം. ഇരുട്ടിന്റെ നിറം. ...

കഥ......ആശങ്കകൾ വളരുമ്പോൾ

     ആശങ്കകൾ ഉള്ളിൽ ഒതുക്കി അയാൾ കാത്തിരുന്നു. വന്നിട്ട് ഏഴ് മണിക്കൂർ കഴിഞ്ഞിരിക്കുന്നു. ഒാരോ തവണയും കുട്ടികളുടെ പേരുകൾ വിളിക്കുമ്പോൾ അയാളും അടുത്തേക്ക് ചെല്ലും. കോഴ്സിന്റെ പേരു പറഞ്ഞിട്ടാണ് വിളിക്കുന്നതെങ്കിലും ഇടയ്ക്ക് മകളുടെ കോഴ്സും ചേർത്ത് വിളിച്ചാലോ എന്ന ഭയമായിരുന്നു അയാൾക്ക്. വിളിച്ചപ്പോൾ ഉണ്ടായിരുന്നില്ലെന്നും പറഞ്ഞ് സീറ്റ് മറ്റാർക്കെങ്കിലും കൊടുത്താലോ.      ഇനിയും എത്ര സമയം കൂടി ഇരിക്കണമോ എന്തോ. അയാൾ അസ്വസ്ഥനും ക്ഷീണിതനുമായി കഴിഞ്ഞിരുന്നു. കിട്ടിയ ഇടവേളയിൽ കാന്റീനിൽ നിന്നും ഉച്ചഭക്ഷണമെങ്കിലും കഴിക്കാമായിരുന്നു. മടിഞ്ഞു. മകൾക്ക് എന്തെങ്കിലും കഴിക്കാൻ ഒട്ടും താല്പര്യമില്ലായിരുന്നു. അവൾ കഴിക്കാതെ എങ്ങനെ കഴിക്കും.      വയറിന്റെ കാളലും അസ്വസ്ഥതയോട് ചേർന്നപ്പോൾ അയാൾക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. അഡ്മിഷന്റെ സമയത്തു തന്നെ വേണ്ടപ്പെട്ട രേഖകളും ഉണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു. അത് എങ്ങനെ. സർട്ടിഫിക്കറ്റു വിതരണം അതിനിടയിൽ ഉണ്ടായില്ലല്ലോ.      അന്ന് രേഖകൾ ഹാജരാക്കാത്തവരുടെ സർട്ടിഫിക്കറ്റു പരിശോധനയാണ് ഇപ്പോൾ നടക്കുന...

നുറുങ്ങു കഥ......തോന്നൽ.

     അല്ലെങ്കിലും മീനാക്ഷിയേട്ടത്തി അങ്ങനെയാണ്. ഒന്നും തുറന്നു പറയില്ല.ഞാനെന്താ രണ്ടാനമ്മയുടെ മോളോ.. ഗൗതമി ആൾക്കൂട്ടമൊന്നും നോക്കിയില്ല. പരിഭവത്തിന്റെ ഭാണ്ഡമഴിച്ച് തുറന്നുവെച്ചു.      അതിലേക്ക് ആരും പക്ഷേ നോക്കിയില്ല. ഗൗതമിയുടെ പ്രകൃതം അല്ലെങ്കിലും അങ്ങനെയല്ലേയെന്ന് അവരും ചിന്തിച്ചിരിക്കണം.      പ്രശ്നം എല്ലാവർക്കും അലോസരമെന്നു വന്നപ്പോൾ ദാസേട്ടൻ ഇടപെട്ടു. നീയൊന്ന് വായടക്കുന്നുണ്ടോ ഗൗതമി. ക്ഷമ നശിച്ച് ദാസേട്ടൻ ശാസിച്ചു.      ഗൗതമി വായ അടച്ചു എന്നന്നേക്കുമായി. ആളുകളുടെ മുന്നിൽവെച്ചല്ലേ ഭർത്താവിൽ നിന്നും അപമാനമേറ്റത്. കല്യാണ സദ്യയുണ്ടെന്നു വരുത്തി ഗൗതമി തിടുക്കത്തിൽ വീട്ടിലേക്ക് പോയത് ഒരു തുണ്ട് കയർ എടുക്കാനായിരുന്നു.                -----------------------        താന്നിപ്പാടം ശശി. -----------------------

നുറുങ്ങു കഥ......കരുതൽ.

      താമസസ്ഥലത്തേക്ക് നടക്കുമ്പോൾ ഒാരോ ചുവടുവെപ്പിനുമെന്ന പോലെ രാഗേട്ടൻ പറഞ്ഞു കൊണ്ടിരുന്നു. സൂക്ഷിക്കണം.       ചെങ്കുത്തായ മലഞ്ചരിവ് നടക്കാൻ പാകത്തിന് ദീർഘദൂരം ഒരുക്കിയതാണ്. വലിയ കരിങ്കല്ലുകൾ പാകിയിട്ടുമുണ്ട്. മണ്ണ് ഒലിച്ചു ചെന്ന് ഇടയെല്ലാം നികത്തിയിരിക്കുന്നു.       മടക്കത്തെക്കുറിച്ചു മാത്രം അയാൾ  ഒന്നും പറഞ്ഞില്ല. അതുവരെ സ്പർശിക്കാത്ത കോണുകൾ കൂടി തുറന്നു കാട്ടിയിട്ട് ചോദിക്കണം. താൻ എങ്ങോട്ടാണ് പോകേണ്ടത്. വീടും പറമ്പും ജപ്തി ചെയ്തു പോയത് താൻ പഠിച്ചിട്ടല്ലല്ലോ.               -------------------------      താന്നിപ്പാടം ശശി. -----------------------

മിനിക്കഥ.....വിശ്വസിക്കാനാവാതെ.

     ഇന്നലെയാണ് അവൾ സുഖമില്ലെന്നു പറഞ്ഞത്. ഇന്ന് വളരെ കുറവുണ്ടെന്നാണല്ലോ പറഞ്ഞത്. നേരം തെറ്റിയിട്ടാണെങ്കിലും രാവിലെ വേണ്ട മരുന്നും നിർബ്ബന്ധിച്ചപ്പോൾ കഴിച്ചിരുന്നു.      തെക്കേപ്പറമ്പ് മകൾ ഇനിയയ്ക്കും വീട് ഇരിക്കുന്നത് മകൻ ഇരവിയ്ക്കും കൊടുക്കണമെന്നും പറഞ്ഞു. അവർ കുഞ്ഞുങ്ങളല്ലേ എന്തിന് അതൊക്കെ ഇപ്പോൾ പറയണമെന്ന് അയാൾ സ്നേഹ രൂപേണ ശാസിച്ചതുമാണ്.      സഞ്ജയനം വ്യാഴാഴ്ചയാക്കാം.എന്താ.. ആരോ ചോദിച്ചു. പെട്ടെന്നുണ്ടായ ഗദ്ഗദം തൊണ്ടയിൽ തട്ടിയപ്പോഴുണ്ടായ ശബ്ദം സമ്മതമായി. വ്യാഴാഴ്ചയാണ് സഞ്ജയനം.                ----------------------       താന്നിപ്പാടം ശശി. ---------------------

നുറുങ്ങു കഥ.....വ്യത്യാസം.

     സ്ത്രീ പുരുഷ വ്യത്യാസങ്ങളെ സംബന്ധിച്ച് നമ്മൾ ഇതുവരെ രസകരമായി പലതും പറഞ്ഞു.      ഇനി ഇതിൽ നിന്നും വ്യത്യസ്തമായി  ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടോ.  അദ്ധ്യാപകൻ കുട്ടികളോട് ചോദിച്ചു. ഉണ്ട് സർ.  കുസൃതി കണ്ണിൽ ഒളിപ്പിച്ചു കൊണ്ട്  അവരിൽ ഒരാൾ എഴുന്നേറ്റു നിന്നു പറഞ്ഞു.      എന്താണ് അത്.  അദ്ധ്യാപകൻ അയാളുടെ നേരെ തിരിഞ്ഞു ചോദിച്ചു. പുരുഷന്മാർ അണ്ടർവെയർ അകറ്റി നിർത്താൻ ശ്രമിക്കുമ്പോൾ സ്ത്രീകൾ അത് എപ്പോഴും കടിച്ചു കൊണ്ടിരിക്കും.                -----------------         താന്നിപ്പാടം ശശി. -----------------------

നുറുങ്ങു കഥ.....പ്രതിസന്ധി.

     മദ്ധ്യസ്‌ഥതയ്ക്ക് പോയവൻ തിരിച്ചു വന്നപ്പോൾ കൈയിൽ കഠാര..!        ചോദിച്ചപ്പോൾ പറയുന്നു... ക്വട്ടേഷൻ ഏറ്റു പോയെന്ന്...!      എറിഞ്ഞു കൊടുക്കണോ..ഒാടി ഒളിപ്പിക്കണോ. ജീവൻ കൈ വെള്ളയിൽ കിടന്ന് പിടക്കുകയാണ് !                -------------------      താന്നിപ്പാടം ശശി. ----------------------

നുറുങ്ങു കഥ......മുന്നിൽ.

     ജീവിതത്തിൽ എപ്പോഴെങ്കിലും ഏതെങ്കിലും കാര്യത്തിന് നീ മുന്നിൽ നിന്നിട്ടുണ്ടോ.      അയാൾ മകനെ ഉപദേ ശിക്കുന്നതിനിടയിൽ ചോദിച്ചു.      ഉണ്ടല്ലോ. എത്രയോ തവണ !      അത് എപ്പോഴാണ്.      അയാൾ ആകാംഷയോടെ തിരക്കി.      മഴയത്ത് പീടിത്തിണ്ണയിൽ കയറി നിൽക്കുമ്പോൾ..      എത്തും പിടിയും കിട്ടാതെ അയാൾ നോക്കുമ്പോൾ മകൻ പറഞ്ഞു.      ഞാനല്ലേ ഏറ്റവും ഒടുവിൽ ഒാടിക്കയറാറുള്ളത്.           --------------------      താന്നിപ്പാടം ശശി. ----------------------

കഥ... രാമഭദ്രൻ.

     പുക പടലങ്ങൾ ഉയർന്ന് എന്തൊക്കയോ രൂപങ്ങൾ ധരിച്ച് കാറ്റിന്റെ തേരേറി അകലുമ്പോൾ ചവറ് തീയിലേക്ക് അടിച്ചു കൂട്ടുന്ന തിരക്കിൽ ആയിരുന്നു രേണുക. നാളെ വിഷുവാണ് ! രാമഭദ്രൻ ഇടയ്ക്കിടെ വന്നും പോയുമിരുന്നു. കണി ഒരുക്കാനുള്ള ശ്രമത്തിൽ ആയിരുന്നു അവൻ. അമ്മേ..വാൽക്കണ്ണാടി എവിടെ കിട്ടും. ഒരു പ്രാവശ്യം അവൻ വന്നു ചോദിച്ചിട്ട് പോയി.സാധാരണ കണ്ണാടി മതിയെന്ന് പറഞ്ഞിട്ടും അവന് തൃപ്തിയായില്ല. എന്തിനും ഏതിനും പെർഫെക്ഷൻ വേണമെന്ന കാര്യത്തിൽ ഇപ്പോഴേ അവനും അച്ഛനെപ്പോലെ തന്നെ ശാഠ്യമുണ്ട്.      പുഴ നീന്താൻ വാശി പിടിപ്പിച്ച കൂട്ടുകാർ തന്നെ തയ്യാർ എടുത്തപ്പോൾ വിലക്കി. അപകടമാണ്. മണൽ എടുത്ത കുഴികൾ ധാരാളം കാണും. ആര് അത് കേൾക്കാൻ ! അക്കരെ കാണുന്ന മുളങ്കുറ്റിയിൽ പിടിച്ചിട്ട് തിരിച്ചു നീന്താം.ബെറ്റുണ്ടോ? ആരോ അപ്പോൾ ഒരു കുല പഴത്തിന് ബെറ്റു വച്ചു...! തിരിച്ചു നീന്തിയതുമാണ്...! ഒന്നാം വിവാഹ വാർഷികത്തിന് കുഞ്ഞിന് അച്ഛന്റെ പേര് തന്നെ ഇട്ടു. രാമഭദ്രൻ.      രേണുകയുടെ മനസ്സ് ഒന്നു പിടഞ്ഞു. മുന്നിൽ കത്തിയിരുന്ന ചവറ് കൂന കെട്ട് അപ്പോൾ ഒരു ചിതയെന്ന പോലെ പുകയാൻ തുടങ്ങിയിരുന്നു. ര...

മിനിക്കഥ. കടം.

     ആളനക്കം തോന്നിയപ്പോള്‍ വരാന്തയില്‍ ഉണ്ടായിരുന്നവര്‍ ചാടി എഴുന്നേറ്റു. ഒട്ടും വൈകിയില്ല ഒരു പൂച്ച അല്പം തുറന്നു കിടന്നിരുന്ന ജനലിലൂടെ പുറത്തേക്കു ചാടി.      അപ്പോള്‍ ആശയോടെ അവര്‍ ജനലിലൂടെ നോക്കുന്നതും നിരാശയോടെ മടങ്ങുന്നതും അയാള്‍ കണ്ടു.      ഇനി വരുന്നവര്‍ മൂന്നു ലക്ഷത്തിന്റെ ആള്‍ക്കാരോ അതോ നാലു ലക്ഷത്തിന്റെ ആള്‍ക്കാരോ ..! അതിന് ഒരു തീര്‍പ്പായില്ല.      മുന്‍ വശത്തെ വാതിലിനു മുന്നില്‍ പൂച്ച കരഞ്ഞു. അയാള്‍ ചുറ്റും ഒന്നു കണ്ണോടിച്ചു. ആരുമില്ല. അയാള്‍ വാതില്‍ അല്പം തുറന്നു കൊടുത്തു . പൂച്ച അതിലൂടെ പതിവു പോലെ അകത്തേക്കു കടന്നു.                      -----------------------            താന്നിപ്പാടം ശശി. -------------------------

മിനിക്കഥ. വിശ്വാസം.

     തലയില്‍ കാക്ക കാഷ്ഠിച്ചത് തുടച്ചു കൊണ്ട് രാഗിണി പരിഭ്രാന്തിയോടെ ചോദിച്ചു. ' ചേച്ചി വല്ല കുഴപ്പോം ഉണ്ടാകോ ' ' എന്ത് കുഴപ്പം ' രേവതി അത് നിസ്സാരമാക്കി. തല കണ്ടിട്ട് അല്ലല്ലോ കാക്ക തൂറിയതെന്ന് ചോദിക്കാനാണ് അവള്‍ക്ക് തോന്നിയത്. പക്ഷേ വിശ്വാസമാണല്ലോ എല്ലാം. അതുകൊണ്ട് തിരുത്തി. ' നിനക്ക് അറിയ്വേ '   ടാപ്പിനടിയിലേക്ക് കുടം നീക്കി വച്ചു കൊണ്ട് രേവതി പറഞ്ഞു. ' ദാസേട്ടന്‍ എന്നെ പെണ്ണു കാണാന്‍ വന്നത് ഇതു പോലെ തലയില്‍ കാക്ക തൂറിയതിന്റെ മൂന്നാം ദെവസമാണ്. എന്താ ഞങ്ങള് സുഖായിട്ട് ജീവിക്കണില്‌ലേ '      അവളുടെ മുഖം നാണം കൊണ്ട് ചുവന്നു. ഒരുപാടു സ്വപ്നങ്ങള്‍ അപ്പോള്‍ ആ കണ്ണില്‍ വിടരുകയും ചെയ്തു. വെള്ളം നിറച്ച കുടം എളിയില്‍ വച്ചപ്പോള്‍ മുഖം വല്ലാതെ തുടുത്തിരുന്നു.      പുഞ്ചിരി ഒളിപ്പിക്കുന്ന രേവതിയെ നോക്കി അവള്‍ കൊഞ്ഞനം കുത്തി. ഒരു വശം ചരിഞ്ഞു നടക്കുമ്പോഴും അവള്‍ തിരിഞ്ഞു നിന്ന് ഇടയ്ക്ക് കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു.                 -------------------        താന്നിപ്പാടം ശശി. ...

തെക്കു നിന്നെത്തിയ.......

തെക്കു നിന്നെത്തിയ പയ്യിന്റെ വാലിന് താമരമൊട്ടിന്റെ ചേല് പയ്യ് കടിച്ചിട്ട പുന്നാര വാഴത്തൈ പെരുപ്പിച്ച് നെഞ്ചില് ചൂട് -എന്നിട്ടും പെരുപ്പിച്ച് നെഞ്ചില് ചൂട്                (തെക്കു നിന്നെത്തിയ........ കയ്യോണ്ടോങ്ങണ് കാലോണ്ടോങ്ങണ് -അത് കണ്ടിട്ടും പോയില്ല പയ്യ് താമര വാലവള്‍ തഞ്ചത്തില്‍ ആട്ടീട്ട് തല ചരിച്ചിട്ടൊരു നോട്ടം -കൊല്ലണ തല ചരിച്ചിട്ടൊരു നോട്ടം.                  (തെക്കു നിന്നെത്തിയ........ കണ്ണുകള്‍ക്കെന്തൊരു ചേല് -അപ്പോളാ കൊമ്പുകള്‍ക്കെന്തൊരു ചേല് അവളുടെ ചെവിയാട്ടം തീയണച്ചു -പിന്നെ ആറിത്തണുത്തെന്റെ ഉള്ള് -നന്നായി ആറിത്തണുത്തെന്റെ ഉള്ള്                    ( തെക്കു നിന്നെത്തിയ.........                  -----------------------        താന്നിപ്പാടം ശശി. ------------------------

വാറ്റു ചാരായ.......

     വാറ്റു ചാരായക്കുപ്പിയില്‍ നിന്നും      വാട വീശണ നേരം      വാടി നിക്കണ പൂക്കളു പോലും      വാശിയോടങ്ങാടും.. തന്തിമിത്തോം..തനതന തന്തിമിത്തോം.. തന്തിമിത്തോം..തനതന തന്തിമിത്തോം..      കത്തി നിക്കണ പ്രായത്തില്‍പ്പോലും      കുത്തഴിയാത്ത കന്നി      കത്തിക്കേറും വാറ്റിന്റെ താളത്തില്‍      കുച്ചിപ്പുടിയുമാടും.. തന്തിമിത്തോം..തനതന തന്തിമിത്തോം.. തന്തിമിത്തോം..തനതന തന്തിമിത്തോം..      ആട്ടം കഴിഞ്ഞങ്ങു ചെല്ലുമ്പോ വീട്ടില്      അടുപ്പു പുകയില്ല മോനേ..      അയലത്തെ വീട്ടിലെ അടുക്കള തേടും      അരുമക്കിടാങ്ങള്‍ നിന്റെ.. തന്തിമിത്തോം..തനതന തന്തിമിത്തോം.. തന്തിമിത്തോം..തനതന തന്തിമിത്തോം..                    ----------------------        താന്നിപ്പാടം ശശി. ----------------------

ആരോടൊന്നും പറയാതെ...

ആരോടൊന്നും പറയാതെ കുഞ്ഞാഞ്ഞ പോയെടി ഒാടപ്പഴം തേടി ഏതോ നാട്ടില്‍ മിന്നാംമിനുങ്ങൊന്ന് പോകുന്ന കണ്ടെടി -അത് കുഞ്ഞാഞ്ഞയാണെന്ന് അറിഞ്ഞില്ല ഞാന്‍                    (ആരോടൊന്നും പറയാതെ... പോകുന്ന പോക്കിലെ ചിരി ഞാനും കേട്ടെടി -അത് കുഞ്ഞാഞ്ഞയാവൂന്നും ഒാര്‍ത്തില്ലല്ലോ പാട്ടിന്റെ താളത്തില്‍ ചോടുകള്‍ വച്ചിട്ട് കുഞ്ഞാഞ്ഞ പോയതും കണ്ടില്ല ഞാന്‍                             (ആരോടൊന്നും പറയാതെ... പഴങ്കഥ ചൊല്ലുമ്പോ നനവൂറും കണ്ണിന്റെ പിടച്ചിലില്‍ മുറിയുന്ന കഥയില്ലിനി പഴമ്പാട്ടില്‍ നാടിന്റെ നേരതു ചൊല്ലുന്ന നാവില്ലാതായി പോയല്ലോടി                   (ആരോടൊന്നും പറയാതെ...                   ------------------------      താന്നിപ്പാടം ശശി. ----------------------

ഊഞ്ഞാല്‍...

ആരാണ്ടോടിയ പാടവരമ്പത്ത് എങ്ങാണ്ടുന്നൊരു നായക്കുട്ടി മോങ്ങി വിളിച്ചിട്ട്, വാലുമടക്കീട്ട് തൂങ്ങാമ്പലായതു പാഞ്ഞുവല്ലോ -ഒരു തൂങ്ങാമ്പലായതു പാഞ്ഞുവല്ലോ                 (ആരാണ്ടോടിയ.......... തോട്ടുങ്കരയിലെ പുന്നമരത്തിലെ തൂങ്ങിയാടുന്നൊരു ഊഞ്ഞാലിലെ മുഞ്ഞിയും കുമ്പിട്ട് ആടി തിമിര്‍ക്കുന്ന നങ്ങേലി നീയൊരു കള്ളി തന്നെ -എടി നങ്ങേലി നീയൊരു കള്ളി തന്നെ                  (ആരാണ്ടോടിയ........... കന്നിനെക്കെട്ടുവാന്‍ വന്നവന്‍ നിന്നോട് കിന്നാരം ചൊല്ലുവാന്‍ നിന്നതല്ലേ ആളാരോ വന്നപ്പോ കാണാതിരിക്കാനായ് ഒാടി മറഞ്ഞതും സത്യമല്ലേ -അവന്‍ ഒാടി മറഞ്ഞതും സത്യമല്ലേ                   ( ആരാണ്ടോടിയ............

നാളെ ഞാന്‍....!

നാളെ ഞാന്‍ നല്ലൊരു കാറൊന്നു മേടിച്ചു കേറെന്നു ചൊല്ലി വിളിക്കും നേരം വിനയമുണ്ടാകണം മടിയേണ്ടതില്ലൊട്ടും ഒാടിക്കും ഡ്രൈവര്‍യ്ക്കരികിലല്ലേ                                           (നാളെ ഞാന്‍........) അറിയാതെ പറച്ചിലില്‍ തകരാറു വന്നാലും പറയാതിരിക്കണേ.. നാട്ടുകാരെ പണക്കാരനാവുമ്പോ പറച്ചിലില്‍ പതിവല്ലേ പറയരുതാത്തതും പന്തികേടും             ( നാളെ ഞാന്‍......) പിറകിലെ സീറ്റില്‍ ഞാന്‍ ചാഞ്ഞിരുന്നൊറ്റയ്ക്ക് ചാഞ്ചാടി താളത്തില്‍ പറയുന്നതും തലയാട്ടി താളത്തില്‍ സമ്മതം മൂളണം സമ്മതനായവന്‍ ഞാനല്ലയോ           ( നാളെ ഞാന്‍.......)                    ---------------------------        താന്നിപ്പാടം ശശി. ----------------------

പൊട്ടലും വിളക്കലും

     പൊട്ടിയ താലിമാല നന്നാക്കാന്‍ ചെന്നപ്പോള്‍ പണിസഥലത്ത് തിരക്ക്. ' ഇനി ഇത് പറ്റില്ല മാഷേ.മാറി മേടിക്കണതാ നല്ലത് '          പണിക്കാരന്‍ പറഞ്ഞു. ' അതെന്താ '    അയാള്‍ അജ്ഞത നടിച്ചു. ' ഇതില്‍ ഇനി പൊട്ടാത്ത ഒരിടമുണ്ടോ '      അയാള്‍ തെല്ലൊരു ജാള്യത്തോടെ ചുറ്റും നോക്കി.ഒരാളും അത് കേട്ടതായി തോന്നിയില്ല. 'ഇത്തവണ കൂടി ഒന്നു നോക്കൂ '    അയാള്‍ ഒരു ചമ്മിയ ചിരിയോടെ പതുക്കെ പറഞ്ഞു.      അല്ലാതെ ഭാര്യ  പിണങ്ങി അവളുടെ വീട്ടിലേക്ക് പോകുന്നത് താലിമാല പൊട്ടിച്ച് എറിഞ്ഞിട്ടാണെന്ന് പറയാന്‍ പറ്റില്ലല്ലോ. ' ആട്ടെ ! ഇത്തവണ എന്ത് പറഞ്ഞാ ഭാര്യ പിണങ്ങിയത് '        കനല്‍ ഊതിത്തെളിച്ചു കൊണ്ടാണ് പണിക്കാരന്‍ അത് ചോദിച്ചത്.        അയാള്‍ തരിച്ചു പോയി. കേട്ടത് വിശ്വസിക്കാന്‍ അയാള്‍ ഒരു നിമിഷം കൂടി അധികം എടുത്തു.പിന്നെ ഒരു ചമ്മിയ ചിരിയോടെ കസേരയില്‍ ആരെയും നോക്കാതെ അമര്‍ന്ന് ഇരുന്നു.                       ...

മദ്യം മരുന്നല്ല..ഭാഗം രണ്ട്.

     പുറത്തെ കാല്‍പ്പെരുമാറ്റം കേട്ട് അകത്ത് അമ്മയും മകളും തപ്പിപ്പിടഞ്ഞ് എഴുന്നേറ്റ് തിക്കും തിരക്കും കൂട്ടി. 'എന്തൊരു പണിയാ കാണിച്ചത്.'      വൈദ്യരുടെ ഭാര്യ മുന്‍ വശത്തെ വാതില്‍ തുറന്ന് പുറത്ത് എത്തുമ്പോഴേക്കും പരിഭവത്തിന്റെ ഭാണ്ഡം അഴിഞ്ഞു തൂവിപ്പോയി. 'ആണയിട്ട് പറഞ്ഞല്ലേ പോയത്.എന്നിട്ട്....മനുഷ്യനെ തീ തീറ്റിക്കാനായിട്ട്...'      തോളത്ത് വച്ച കൈ അവര്‍ പെട്ടെന്ന് വലിച്ചു.മൂക്കു വിടര്‍ത്തി പാതി വലിച്ചു നിര്‍ത്തിയ ശ്വാസം എടുത്തതിലും വേഗത്തില്‍ അവര്‍ പുറത്തേക്ക് ചീറ്റി. 'ഇന്നും മൂത്രത്തില്‍ കുളിച്ചാണല്ലേ വരവ്..' ചന്ദ്രന്റെ ഒാട്ടോ അയച്ചു കൊണ്ടു വന്നതാ.ബാറുകാര് പറഞ്ഞിട്ട്.'       കൃഷ്ണനുണ്ണി ഇടപെട്ടു. 'വള പണയം വെച്ചതില്‍ ബാക്കി വല്ലതും ഉണ്ടോന്നു കൂടി ചോദിക്ക്.'      മകന്‍ പറഞ്ഞതു പക്ഷേ വൈദ്യരുടെ ഭാര്യ കേട്ടതായി ഭാവിച്ചില്ല. 'മോളെ ചൂടായി കിടക്കണ വെള്ളമെടുത്ത് വേഗം കുളിമുറിയിലേക്ക് വയ്ക്ക്.കുളിച്ചിട്ടാകാം അച്ഛന് ഭക്ഷണം.' 'എന്താ ഭാര്‍ഗ്ഗവി.ഞാനിങ്ങനെ.' തൊഴുതു പിടിച്ചു നില്‍ക്കുന്ന വൈദ്യരുടെ കൈത്തണ്ട അന്നും ഒരു...

മദ്യം മരുന്നല്ല....ഭാഗം ഒന്ന്.

 ഇനി വഴിയില്‍ നില്‍ക്കുന്ന ആളോട് ചോദിക്കുകയല്ലാതെ നിവൃത്തി ഇല്ലെന്ന് പങ്കുണ്ണി വൈദ്യര്‍ക്ക് തീര്‍ച്ചയായി.അന്തസ്സു കെട്ട പണിയാവും.എന്നാലും വേണ്ടില്ല.വൈദ്യര്‍ ചോദിച്ചു. 'പങ്കുണ്ണി വൈദ്യരുടെ വീട്...?' 'എനിയ്ക്കറിയില്ലാ.' മറുപടി സ്വരത്തില്‍ അമര്‍ഷത്തിന്റെ ദുസ്സ്വാദ്.മുഖത്തുള്ളത് വഴി വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ കാണാനും കഴിഞ്ഞില്ല. 'അല്‍പ്പം മദ്യപിച്ചിട്ടുണ്ട്.' 'മനസ്സിലായി.'   അമര്‍ഷത്തിന്റെ കാഠിന്യം കൂടി.      പങ്കുണ്ണി വൈദ്യരുടെ നിലയും വിലയുമൊക്കെ പോയിട്ടുണ്ട്. അത് നേരാണ്.എന്നുവച്ച് ആ കൈപ്പുണ്യംഅറിയാത്തവരുണ്ടോ ഈ നാട്ടില്‍.മറു നാടുകളിലുമില്ലേ കുറെപ്പേര്‍.അന്ന് വൈദ്യര് ദിവ്യനായിരുന്നു.അതൊന്നും മറക്കരുത്.      വികരാധീനനായതോടെ വാക്കുകള്‍ ഇരച്ചു വന്നെങ്കിലും ഒന്നും നാവില്‍ തൊട്ടില്ല.നാവിനെ ആരോ ചുരുട്ടി വലിച്ച് അണ്ണാക്കിലേക്ക് തിരുകിവച്ച പോലുണ്ടായിരുന്നു. ഒന്നും വേണ്ടായിരുന്നു...അരിഷ്ടം കെട്ടുമ്പോള്‍ അതില്‍ അല്‍പ്പം കഞ്ചാവു കൂടി ചേര്‍ത്ത് കെട്ടരുതായിരുന്നു.      അന്തിയാവോളം രോഗികളെ നോക്കി ക്ഷീണിച്ചു വിശ്രമിക്കുമ്പോള്‍ ആ അരിഷ്ട...